ad
Deshabhimani

തെക്കൻ ലെബനനിൽ ഇസ്രയേൽ ഡ്രോൺ ആക്രമണം; നാല് മരണം

Attack

ഡ്രോൺ ആക്രമണത്തിൽ വീടുകൾ തകർന്ന നിലയിൽ |Photo: AP/PTI

വെബ് ഡെസ്ക്

Published on Jun 17, 2026, 03:29 PM | 1 min read

ബെയ്‌റൂത്ത് : തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിലും വ്യോമാക്രമണത്തിലും നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. മേഖലയിൽ തുടരുന്ന വെടിനിർത്തൽ കരാർ പ്രതിസന്ധിയിലാകുമെന്ന ആശങ്ക ഇതോടെ വർധിച്ചു. അൽജസീറയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.


വെടിനിർത്തലിനായി നയതന്ത്ര ചർച്ചകൾ നടക്കുമ്പോഴാണ് ആക്രമണം. വെടിനിർത്തൽ കരാർ ഇരുവിഭാഗവും ലംഘിക്കുന്നതായി ആരോപണങ്ങൾ ഉയർന്നു. തെക്കൻ ലെബനനിൽ തങ്ങൾ സൃഷ്ടിച്ച സുരക്ഷാ ബഫർ സോണുകളിൽ നിന്ന് പിന്മാറില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചത് പ്രതിസന്ധിയെ കൂടുതൽ രൂക്ഷമാക്കി. ഇത് സൈനിക നീക്കങ്ങളും നയതന്ത്ര നീക്കങ്ങളും തമ്മിലുള്ള അന്തരം വർധിപ്പിച്ചിരിക്കുകയാണ്.


ലെബനൻ ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 3,826 പേർ കൊല്ലപ്പെടുകയും 11,851 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കൻ ലെബനനിലെ ഇസ്രയേൽ സൈനിക സാന്നിധ്യത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ ചർച്ചകളെ പ്രതിസന്ധിയിലാക്കുന്നു. ലെബനനിൽ നിന്ന് ഇസ്രായേൽ സൈന്യം പൂർണമായും പിന്മാറണമെന്ന ആവശ്യം ഉന്നയിക്കാൻ ഇറാൻ തീരുമാനിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് ഇരയായ നബാതിയയിലെ താമസക്കാർ തകർന്ന വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ചു. അന്താരാഷ്ട്ര സംവിധാനങ്ങൾ ദീർഘകാല സുരക്ഷ ഉറപ്പാക്കുമെന്ന കാര്യത്തിൽ ജനങ്ങൾ വലിയ ആശങ്കയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home