പാകിസ്ഥാന് ഐഎംഎഫിന്റെ 8500 കോടി രൂപ വായ്പാ സഹായം

വാഷിങ്ടൺ: പാകിസ്ഥാന് ഐഎംഎഫിന്റെ വായ്പാ സഹായം. എക്സ്റ്റെൻഡഡ് ഫണ്ട് ഫെസിലിറ്റിയിലൂടെ 8500 കോടി രൂപ വായ്പ അനുവദിച്ചതായി ഐഎംഎഫ് പ്രസ്താവനയില്‍ അറിയിച്ചു. വായ്പ ലഭിച്ചതായി പാക് പ്രധാനമന്ത്രിയുടെ ഓഫീസും അറിയിച്ചു. ഇന്ത്യയുടെ തന്ത്രങ്ങൾ പരാജയപ്പെട്ടുവെന്നും ഷഹ്ബാസ് ഷരീഫിന്റെ ഓഫീസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ ആരോപിക്കുന്നു.
പാകിസ്ഥാന് കൂടുതൽ സാമ്പത്തിക സഹായം നൽകരുതെന്ന് ഐഎംഎഫിനോട് ഇന്ത്യ അഭ്യർഥിച്ചിരുന്നു. ധനസഹായം നല്‍കാനായി വെള്ളിയാഴ്ച ചേര്‍ന്ന ഐഎംഎഫിന്റെ യോഗത്തില്‍ നടന്ന വോട്ടെടുപ്പിൽ നിന്നും ഇന്ത്യ വിട്ട് നില്‍ക്കുകയും ചെയ്തിരുന്നു . വലിയ കടബാധ്യതയുള്ള രാജ്യമാണ് പാകിസ്ഥാനെന്നും വായ്പാ സഹായം നൽകുന്ന പണം ഭീകര പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നും ഇന്ത്യ ചൂണ്ടികാട്ടി. സജീവവും ഉത്തരവാദിത്തമുള്ളതുമായ ഒരു അംഗരാജ്യമെന്ന നിലയിൽ ഐഎംഎഫ് പാകിസ്ഥാന് പണം നൽകുന്നതിൽ ഇന്ത്യക്ക് പ്രശ്നമില്ല. അതേ സമയം, ലഭിക്കുന്ന പണം പാകിസ്ഥാൻ എന്തിന് വേണ്ടി ഉപയോഗിക്കുന്നുവെന്ന് എല്ലാവർക്കും അറിയാമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഐഎംഎഫ് പാകിസ്ഥാന് ഫണ്ട് നല്‍കിയെന്ന വിവരം പുറത്ത് വരുന്നത്.
0 comments