print edition മ്യാൻമറിൽ പട്ടാളഭരണത്തെ വിമർശിച്ച 200പേർ അറസ്‌റ്റിൽ

നേപിഡോ
മ്യാന്മറിൽ പട്ടാളഭരണത്തെ വിമർശിച്ച ഇരുന്നൂറിലധികം ആളുകളെ പുതിയ തെരഞ്ഞെടുപ്പ് നിയമപ്രകാരം തടവിലാക്കി. തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നത് തടയാനെന്ന പേരിൽ കൊണ്ടുവന്ന നിയമത്തിലൂടെ സർക്കാരിനെ വിമർശിക്കുന്നവരെ നിശബ്ദ്‌രാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന വിമർശമുയർന്നിട്ടുണ്ട്.
നിയമപ്രകാരം സമൂഹമാധ്യമങ്ങളിൽ പോസ്‌റ്റിടുന്നതുൾപ്പെടെയുള്ള വിമർശങ്ങൾ കുറ്റകരമാണ്. യുവജനങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഡിസംബറിലും ജനുവരിയിലുമായി തെരഞ്ഞെടുപ്പ് നടത്താനാണ് സൈനിക ഭരണകൂടം ശ്രമിക്കുന്നത്.










0 comments