ഹോർമുസ് പ്രതിസന്ധി; ഗൾഫ് രാജ്യങ്ങളും ഇറാനും തമ്മില്‍ തിങ്കളാഴ്ച ചർച്ച

മസ്കറ്റ്: ഹോർമുസ് പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇറാനും ഗൾഫ് രാജ്യങ്ങളും തമ്മിൽ തിങ്കളാഴ്ച ചർച്ച നടക്കും. ഒമാനിലെ സലാലയിൽ വെച്ചാണ് ചർച്ച നടക്കുക. ജിസിസി രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർക്കൊപ്പം ഇറാഖ് സംഘവും പങ്കെടുക്കും.
ഇറാനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതവും സുരക്ഷയുമാണ് ചർച്ചയിലെ പ്രധാന വിഷയം. ചർച്ചയിലൂടെ എല്ലാ രാജ്യങ്ങൾക്കും സ്വീകാര്യമായ പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം.
ഇറാൻ എണ്ണ ടാങ്കറുകൾക്ക് നേരെയുള്ള അമേരിക്കയുടെ ആക്രമണവും ഹോർമുസ് കടക്കാൻ ശ്രമിച്ച ടാങ്കറുകൾക്ക് നേരെ ഇറാൻ ആക്രമണവും ഹോർമുസിൽ വീണ്ടും പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു. ഒരാഴ്ചയായി ഹോർമുസ് വഴി കപ്പൽ ഗതാഗതം നാമമാത്രമായി കുറഞ്ഞിരുന്നു. ഇതിനിടെയാണ് വീണ്ടും ചർച്ചക്ക് സാധ്യത തെളിഞ്ഞത്.









0 comments