തായ്‌ലൻഡിൽ സ്കൂളിൽ തോക്കുധാരിയുടെ ആക്രമണം; വിദ്യാർഥികളെയും അധ്യാപകരെയും ബന്ദികളാക്കി

ബാങ്കോക്ക് : തെക്കൻ തായ്ലൻഡിൽ സ്കൂളിൽ തോക്കുധാരിയുടെ ആക്രമണം. വിദ്യാർഥികളെയും അധ്യാപകരെയും ബന്ദികളാക്കി. വെടിവയ്പിൽ മൂന്നുപേർക്ക് പരിക്കേറ്റു. മണിക്കൂറുകൾക്കു ശേഷം അക്രമിയെ പിടികൂടിയതായി പൊലീസ് അറിയിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായി തായ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സോങ്ഖ്ല പ്രവിശ്യയിലെ പതോങ്പ്രഥൻകിരിവാട്ട് സ്കൂളിലാണ് സംഭവം. ഉച്ചകഴിഞ്ഞ് ക്ലാസുകൾ അവസാനിച്ചതിന് തൊട്ടുപിന്നാലെ തോക്കുമായി അതിക്രമിച്ചു കയറിയ അക്രമി വെടിയുതിർത്തതായും വിദ്യാർഥികളെയും അധ്യാപകരെയും ആക്രമിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. 2022 ഒക്ടോബറിൽ, ജോലിയിൽ നിന്ന് പിരിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥൻ വടക്കുകിഴക്കൻ പട്ടണമായ ഉതായ് സാവനിലെ ഒരു ഡേ കെയർ സെന്ററിൽ അതിക്രമിച്ചു കയറി പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ 36 പേരെ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.
2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ നഗരമായ നഖോൺ റാറ്റ്ചസിമയിൽ സൈനിക ഉദ്യോഗസ്ഥൻ നടത്തിയ വെടിവയ്പിൽ 29 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.











0 comments