ad
Deshabhimani

ഇസ്രയേൽ - പലസ്തീൻ സമാധാന കരാർ; ഹമാസ് ആയുധം ഉപേക്ഷിച്ചേക്കും

Palestine
വെബ് ഡെസ്ക്

Published on Jul 31, 2026, 06:06 PM | 1 min read

ടെൽ അവീവ് : ഗാസയിൽ മാസങ്ങൾ നീണ്ട പോരാട്ടങ്ങൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വെടിനിർത്തൽ കരാറിൽ നിന്ന് പുതിയ വഴിത്തിരിവ്. ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യം പൂർണമായി പിന്മാറുമെന്നായിരുന്നു കരാറിൽ പറഞ്ഞിരുന്നത്. എന്നാൽ പിന്മാറ്റത്തിന് പകരം ഹമാസ് നിരായുധീകരണത്തിന് തയ്യാറാവുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.


ഇസ്രയേലും പലസ്തീനും മുന്നോട്ടവെച്ച കരാറിലെ വ്യവസ്ഥകൾ പ്രകാരം ഗാസയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇസ്രയേൽ സൈന്യം ഘട്ടംഘട്ടമായി പിന്മാറുമെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാലിപ്പോൾ മേഖലയിലെ സമാധാന അന്തരീക്ഷം തിരിച്ചു കൊണ്ടുവരുന്നതിന് ഭാഗമായി ഹമാസ് ആയുധങ്ങൾ ഉപേക്ഷിക്കാനൊരുങ്ങുകയാണ്.


ഹമാസിനോട് ആയുധങ്ങൾ ഉപേക്ഷിക്കാനാണ് യുഎസ് നേതൃത്വം നൽകി തയ്യാറാക്കായ സമാധാനത്തിനുള്ള ഇരുപതിന പദ്ധതിയിൽ പറയുന്നത്. അതേസമയം ഗാസയിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്നും പ്രദേശത്തെ വ്യോമാക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും മാത്രമേ ഇസ്രയേലിനോട് ആവശ്യപ്പെടുന്നുള്ളു.


ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, വെടിനിർത്തലിന് ശേഷം കൊല്ലപ്പെട്ടവർ ഉൾപ്പെടെ ഇസ്രയേൽ നടത്തിയ സൈനികാക്രമണത്തിൽ ഇതുവരെ 73,000ലധികം പലസ്തീൻ പൗരന്മാർ മരിച്ചിട്ടുണ്ട്. ഇതിൽ പകുതിയോളം സ്ത്രീകളും കുട്ടികളുമാണ്. ഗാസയുടെ ഭൂരിഭാഗവും ഇസ്രയേലാണ് നിയന്ത്രിക്കുന്നത്. അതിനാൽ നിരവധി പലസ്തീൻ അഭയാർഥികൾ ഇപ്പോഴും ക്യാമ്പുകളിലാണ് താമസിക്കുന്നത്. ഗാസയിൽ ഇസ്രയേൽ നടത്തുന്ന കടന്നാക്രമണങ്ങൾ അവസാനിപ്പിക്കേണ്ടതിന്റെയും സമാധനം പുനഃസ്ഥാപിക്കേണ്ടതിന്റെയും ആവശ്യകതയിലേക്കാണ് ഈ സാഹചര്യങ്ങൾ വിരൽചൂണ്ടുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home