സിറിയയിൽ ഭരണം പിടിച്ചെടുത്ത് വിമത ഭീകരർ

തെഹ്‌റാൻ > സിറിയയിൽ ഭരണം വിമതർക്ക് കൈമാറി പ്രധാനമന്ത്രി മുഹമ്മദ് അൽ- ജലാലി. പ്രധാനമന്ത്രി ഔദ്യോഗിക വസതി ഒഴിഞ്ഞു. സിറിയൻ തലസ്ഥാനമായ ഡമാസ്കസ് വിമതസേന വളഞ്ഞതിനെ തുടർന്ന് പ്രസിഡന്റ് ബാഷർ ആസാദ് രാജ്യം വിട്ട് പൊയെന്നും റിപ്പോർട്ടുണ്ട്. സിറിയയിൽ വിമത ഭീകരർ സർക്കാരിനെതിരായ അട്ടിമറി നീക്കത്തിലൂടെ ഭരണം പിടിച്ചെടുക്കുകയായിരുന്നു. ഭീകരസംഘടനയായി യുഎൻ പ്രഖ്യാപിച്ച ഹയാത് തഹ്രീർ അൽ ഷാം (എച്ച്ടിഎസ്)ആണ് സിറിയൻ മേഖലയിൽ കടന്നുകയറിയത്.
നാലുവർഷം മുമ്പ് ബഷാർ അൽ അസദ് സർക്കാർ അടിച്ചമർത്തിയ അൽഖായ്ദ ബന്ധമുള്ള വിമത ഭീകരരാണ് വീണ്ടും കരുത്താർജ്ജിച്ച് കടന്നാക്രമണം ആരംഭിച്ചത്. ഭീകരർ ഹയാത് തഹ്രീർ അൽ ഷാം, ദമാസ്‌ക്‌സ് ഉൾപ്പടെയുള്ള മൂന്ന് സുപ്രധാന നഗരങ്ങൾ പിടിച്ചെടുത്തു.
സിറിയയിലെ ആഭ്യന്തരയുദ്ധത്തിൽ 5,00,000-ത്തിലധികം ആളുകൾ ഇതുവരെ കൊല്ലപ്പെട്ടതായാണ് കണക്ക്. ജനസംഖ്യയുടെ പകുതിയിലധികം പേർ വീടുകളിൽ നിന്ന് പലായനം ചെയ്തു. വിമതഭീകരരുടെ അപ്രതീക്ഷിത ആക്രമണത്തെ തുടർന്ന് വടക്കുപടിഞ്ഞാറൻ സിറിയയിൽനിന്ന് മൂന്നു ലക്ഷത്തോളം പേർക്ക് പലായനംചെയ്യേണ്ടിവന്നതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്.









0 comments