വെനസ്വേലയിൽ വീണ്ടും ആക്രമണം? പ്രസിഡന്റിന്റെ വസതിക്ക് സമീപം വെടിയൊച്ച

കരാക്കസ്: വെനസ്വേയിൽ അമേരിക്ക ആക്രമണം തുടരുന്നതായി റിപ്പോർട്ട്. വെനസ്വേലയുടെ താൽക്കാലിക പ്രസിഡന്റായി ഡെൽസി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റ് മണിക്കൂറുകൾ പിന്നിടുമ്പോഴാണ് പുതിയ ആക്രമണം. പ്രസിഡന്റ് വസതിയ്ക്ക് മുന്നിൽ നടന്ന ആക്രമണത്തിന്റെ വീഡിയോ പ്രദേശവാസികൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. സ്ഫോടനങ്ങളുടെയും വെടിവയ്പ്പുകളുടെയും ശബ്ദങ്ങൾ വീഡിയോയിൽ കേൾക്കാം.
അതേസമയം പ്രസിഡന്റ് നിക്കോളാസ് മഡുറോയെ രാജ്യത്ത് കടന്നുകയറി യുഎസ് സൈന്യം തട്ടിക്കൊണ്ടുപോയതിന് പിന്നാലെയാണ് വൈസ് പ്രസിഡന്റായ ഡെൽസിയെ സുപ്രീംകോടതി പ്രസിഡന്റായി പ്രഖ്യാപിച്ചത്. ടൈഗർ എന്നറിയപ്പെടുന്ന ഡെൽസി റോഡ്രിഗസ് സാമ്രാജ്യത്വ, വലതുപക്ഷ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ മുൻപന്തിയിൽനിൽക്കുന്നയാളാണ്. നിലവിൽ വൈസ് പ്രസിഡന്റും ധനകാര്യ, എണ്ണ മന്ത്രിയുമാണ്.
അതേസമയം ന്യൂയോർക്കിലെ മാൻഹാട്ടൻ ഫെഡറൽ കോടതിയിൽ തലയുയർത്തി കീഴടങ്ങാൻ തയ്യാറല്ലെന്ന നിലപാട് നിക്കോളാസ് മഡുറോ വ്യക്തമാക്കി. താൻ കുറ്റം ചെയതിട്ടില്ലെന്നും താൻ തന്നെയാണ് വെനസ്വേലയുടെ പ്രസിഡന്റ് എന്നും യുദ്ധത്തടവുകാരനാണെന്നും അദ്ദേഹം പറഞ്ഞു. വെനസ്വേലയുടെ പ്രസിഡന്റായ തന്നെ വീട്ടിലെ മുറിക്കുള്ളിൽ നിന്നാണ് പിടികൂടിയതെന്നും താൻ നിരപരാധിയാണെന്നും മഡുറോ കോടതിയിൽ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഭാര്യ സീലിയയും കുറ്റം നിഷേധിച്ചു. കോടതി മാർച്ച് 17 ലേക്ക് കേസ് മാറ്റിവച്ചു.










0 comments