മധ്യപ്രദേശില്‍ കടുവ ആക്രമണം; ഒരു സ്ത്രീ കൊല്ലപ്പെട്ടു, വനം ഉദ്യാഗസ്ഥരെ കയ്യേറ്റം ചെയ്ത് പ്രദേശവാസികള്‍

image : the new indian express
മധ്യപ്രദേശ് : മധ്യപ്രദേശിലെ ബാന്ധവ്ഗഢ് കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപം ജനവാസമേഖലയിലുണ്ടായ കടുവയുടെ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റതായും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
പൻപദ ഗ്രാമത്തിലെ കെർവാ ടോല പ്രദേശത്ത് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ആക്രമണമുണ്ടായത്. തുടർച്ചയായി ഉണ്ടാകുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നടപടി വേണമെന്ന് ആരോപിച്ച് പ്രദേശവാസികൾ ഒരു വനപാലകനെയും ഒരു ജീവനക്കാരിയെയും കയ്യേറ്റം ചെയ്തു. പ്രദേശവാസികൾ വനം ജീവനക്കാരെ പോകാന്‍ അനുവദിക്കാതെ വളയുകയും ചെയ്തു. സംഭവത്തെ തുടർന്ന് പ്രദേശത്ത് പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. നാട്ടുകാരുടെ ആക്രമണത്തിൽ പരിക്കേറ്റ വനംവകുപ്പ് ഉദ്യോഗസ്ഥരെ പൊലീസുകാരെത്തി ആശുപത്രിയിലേക്ക് മാറ്റി.
കടുവ ഇപ്പോഴും പ്രദേശത്ത് ചുറ്റിത്തിരിയുന്നുണ്ടെന്നും സഹായത്തിനായി പല തവണ വിളിച്ചാലും വനം ഉദ്യാഗസ്ഥർ പ്രതികരിക്കാറില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. അതേസമയം, കടുവ സംരക്ഷണ കേന്ദ്രത്തിലെ ബഫർ ഏരിയയിലാണ് ആക്രമണം നടന്നതെന്ന് ഫീൽഡ് ഡയറക്ടർ അനുപം സഹായ് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.










0 comments