ad
Deshabhimani

ആസിഡ് ആക്രമണത്തിൽ മുഖം നഷ്ടമായി, യുവതിക്ക് 28 വർഷത്തെ പോരാട്ടത്തിനൊടുവിൽ അഞ്ച് ലക്ഷം നഷ്ടപരിഹാരം

acid
വെബ് ഡെസ്ക്

Published on Oct 25, 2025, 05:43 PM | 1 min read

ആഗ്ര: ആസിഡ് ആക്രമണം ജീവിതം തകർത്ത് ഇരുപത്തിയെട്ട് വർഷത്തെ പോരാട്ടത്തിനും ആവശ്യങ്ങൾക്കും ശേഷം 43 വയസ്സുള്ള സ്ത്രീക്ക് വെറും നാല് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് ഉത്തർ പ്രദേശ് സർക്കാർ.  


1997 ഒക്ടോബർ 28 ന് 15 വയസ്സുള്ളപ്പോൾ ആക്രമിക്കപ്പെട്ട് ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ആശ്വാസ ധനം ലഭിക്കുന്നത് തന്നെ. ഇരയ്ക്ക് കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ ഒരു ലക്ഷം രൂപ പുനരധിവാസ സഹായം നൽകി. ഇതിന് പിന്നാലെ ഈ മാസമാണ് ഉത്തർപ്രദേശ് സർക്കാരിൽ നിന്ന് 4 ലക്ഷം രൂപ അനുവദിച്ച് കിട്ടുന്നത്.


സദർ ബസാർ പോലീസ് സ്റ്റേഷന് കീഴിലുള്ള അതേ പ്രദേശത്ത് താമസിക്കുന്ന പപ്പു എന്ന അക്രമിയാണ് ആക്രണം നടത്തിയത്. കുടുംബം ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയത്തിൽ നിന്നു പിൻമാറിയതിന്റെ പേരിലായിരുന്നു. പപ്പുവിനെ ദിവസങ്ങൾക്കുള്ളിൽ പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തു.


ബ്രേവ് സോൾസ് ഫൗണ്ടേഷൻ എന്ന എൻ‌ജി‌ഒയുടെ സ്ഥാപകയായ ഷഹീൻ മാലിക് പറയുന്നതനുസരിച്ച്, ആക്രമണത്തിൽ അതിജീവിച്ചയാളുടെ മുഖം പൂർണ്ണമായും വികൃതമായിരുന്നു. നീതിക്കുവേണ്ടിയുള്ള അവരുടെ പോരാട്ടത്തെ പിന്തുണയ്ക്കും. 50 ലക്ഷം രൂപ ആശ്വാസം തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് അവർ.


"വർഷങ്ങളോളം വേദനയും തുടർച്ചയായ ശസ്ത്രക്രിയകളും വേണ്ടി വന്നു. തയ്യൽക്കാരനായിരുന്ന അവളുടെ പിതാവ്. അവളുടെ ചികിത്സയ്ക്കായി തന്റെ കൈവശമുള്ളതെല്ലാം ചെലവഴിച്ചു. ഏകദേശം 10 ലക്ഷം രൂപ. പിന്നീട് അദ്ദേഹം മരിച്ചു. അവളുടെ അമ്മയും മരിച്ചു. അവൾ ഒറ്റയ്ക്കായി.


നിരവധി കത്തുകൾക്കും മീറ്റിംഗുകൾക്കും ശേഷമാണ് ഉത്തർപ്രദേശ് സർക്കാർ ഈ മാസം 4 ലക്ഷം രൂപ അനുവദിച്ചത്. അതേസമയം കേന്ദ്രം 1 ലക്ഷം രൂപ മാത്രം നൽകി.


ഇപ്പോൾ ഒറ്റയ്ക്ക് താമസിക്കുന്ന അതിജീവിത ആരുടെയും മുഖത്ത് നേക്കാനാവാതെ, ആരുടെ മുന്നിലും ഇറങ്ങാനാവാതെ തുടരുകയാണ്.  ജീവിതം പുനർനിർമ്മിക്കാൻ ഇപ്പോഴും പാടുപെടുന്നു.


"എന്റെ മുഖവും ജീവിതവും ഒരു നിമിഷം കൊണ്ട് തകർന്നു." എന്റെ മാതാപിതാക്കൾ പോയി, എന്റെ സഹോദരന്മാർ എന്നെ ഉപേക്ഷിച്ചു. എനിക്ക് അന്തസ്സോടെ ജീവിക്കണം," അവർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home