തട്ടിപ്പുകാരിയെന്ന് സംശയം; സെൻസസ് ഡ്യൂട്ടിക്കെത്തിയ അധ്യാപികയെ വീടിനുള്ളിൽ പൂട്ടിയിട്ട് കുടുംബം

പ്രതീകാത്മക ചിത്രം | image: indian express
ലുധിയാന: ലുധിയാനയിൽ തട്ടിപ്പുകാരിയെന്ന് ആരോപിച്ച് സെൻസസ് ഡ്യൂട്ടിക്കെത്തിയ അധ്യാപികയെ വീടിനുള്ളിൽ പൂട്ടിയിട്ടു. 2027 ലെ സെൻസസ് എടുക്കാനായെത്തിയ കണക്ക് അധ്യാപികയെ വീടിനുള്ളിലേക്ക് ക്ഷണിച്ച ശേഷം വീട്ടുകാർ പുറത്തുനിന്ന് പൂട്ടുകയായിരുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ചയാണ് സംഭവം നടന്നത്. അധ്യാപിക തട്ടിപ്പുകാരിയാണെന്നും സർവേ വ്യാജമാണെന്നും കരുതിയാണ് കുടുംബം സ്ത്രീയെ പൂട്ടിയിട്ടതെന്ന് പൊലീസ് പറഞ്ഞു. അധ്യാപികയും ഭർത്താവും പൊലീസും അന്വേഷിച്ചെത്തിയതിന് ശേഷമാണ് അവരെ കുടുംബം മോചിപ്പിച്ചത്. ലുധിയാനയിലെ സർക്കാർ സ്കൂളിലെ ഗണിത അധ്യാപികയായ മനീഷ ദത്തയാണ് മണിക്കൂറുകളോളം മാനസികപീഡനം അനുഭവിച്ചത്.
സെൻസസ് എടുക്കാനുള്ള വീടുകളുടെ അടുത്ത് താൻ ഭാര്യയെ ഇറക്കിവിട്ട ശേഷം കാർ പാർക്ക് ചെയ്യാനായി പോയെന്നും തിരിച്ചെട്ടിയപ്പോൾ കുടുംബം അവരെ ബന്ധിയാക്കിയതായി കണ്ടുവെന്നും മനീഷയുടെ ഭർത്താവ് പറഞ്ഞു. ബെൽ അടിച്ചപ്പോൾ വീട്ടിൽ നിന്നും ഒരു സിഖ് യുവാവ് പുറത്തിറങ്ങി വന്നു. സെൻസസ് സർവേ നടക്കുന്നുണ്ടെന്നും അതിനാൽ കുറച്ച് ചോദ്യങ്ങൾ ചോദിക്കണമെന്നും എന്റെ ഭാര്യ അദ്ദേഹത്തോട് പറഞ്ഞു. അതിനിടയിൽ, വരാന്തയിൽ ഒരു കട്ടിലിൽ ഇരിക്കുകയായിരുന്ന ഒരു വൃദ്ധ എന്റെ ഭാര്യയോട് അകത്തേക്ക് വന്ന് സർവേ നടത്താൻ പറഞ്ഞു. അവൾ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയയുടനെ, അയാൾ പുറത്തുനിന്ന് വാതിൽ പൂട്ടി. ഈ സർവേ വ്യാജമായിരിക്കാമെന്നും എന്റെ ഭാര്യ ഒരു തട്ടിപ്പുകാരിയായിരിക്കാമെന്നും അയാൾ പറഞ്ഞു. എന്റെ ഭാര്യ തന്റെ സർക്കാർ ഐഡി അദ്ദേഹത്തിന് കാണിച്ചുകൊടുത്തു, ആധികാരികതയ്ക്കായി സ്കാനർ പോലും നൽകി, പക്ഷേ അയാൾ അവളെ പോകാൻ അനുവദിച്ചില്ല. മുതിർന്ന ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തിയതിനു ശേഷമാണ് അവർ വാതിൽ തുറന്നത്, മനീഷയുടെ ഭർത്താവ് പറഞ്ഞു.










0 comments