ഉത്തരവാദിത്വം ഏറ്റെടുക്കാമെങ്കിൽ ക്യാമ്പസുകളിൽ തെരുവ് നായ്ക്കളെ വളർത്താം'; വിദ്യാർത്ഥികളോട് സുപ്രീംകോടതി

ന്യൂഡൽഹി: കോളേജ് ക്യാമ്പസുകളിൽ തെരുവ് നായ്ക്കളെ സംരക്ഷിക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ അവ ഉണ്ടാക്കുന്ന നാശനഷ്ടങ്ങളുടെയും ആക്രമണങ്ങളുടെയും പൂർണ്ണ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കണമെന്ന് സുപ്രീംകോടതി.
തെരുവ് നായ്ക്കളുടെ കടിയേൽക്കുന്നവർക്ക് നഷ്ടപരിഹാരം നൽകാനും അവയുടെ ആക്രമണങ്ങൾക്ക് ഉത്തരവാദികളാകാനും തയ്യാറാണെങ്കിൽ മാത്രം ക്യാമ്പസുകളിൽ നായ്ക്കളെ പാർപ്പിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി.
കോളേജ് പരിസരങ്ങളിൽ തെരുവ് നായ്ക്കൾക്ക് അഭയം നൽകണമെന്ന വിദ്യാർത്ഥി സംഘടനകളുടെ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഈ കടുത്ത പരാമർശം.
ക്യാമ്പസുകളിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകേണ്ടതെന്നും, മൃഗസ്നേഹത്തിന്റെ പേരിൽ മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
തെരുവ് നായ്ക്കളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവരുന്ന സംഘടനകൾ പ്രായോഗികമായ വശങ്ങൾ കൂടി ചിന്തിക്കണമെന്ന് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഓർമ്മിപ്പിച്ചു.
നാളെ ക്യാമ്പസിലുള്ള ഏതെങ്കിലും ഒരു വിദ്യാർത്ഥിക്കോ ജീവനക്കാരനോ നായുടെ കടിയേറ്റാൽ അതിന്റെ ചികിത്സാച്ചെലവും മറ്റ് നിയമപരമായ ബാധ്യതകളും ഹർജിക്കാർ ഏറ്റെടുക്കുമോ എന്ന് കോടതി ചോദിച്ചു. അങ്ങനെയെങ്കിൽ അത് സംബന്ധിച്ച സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു.










0 comments