ഷെയ്ഖ് ഹസീനയുടെ വെർച്വൽ പ്രസംഗം; പരിപാടിയുമായി ബന്ധമില്ലെന്ന് ഇന്ത്യ

ന്യൂഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വെർച്വൽ പ്രസംഗവുമായി യാതൊരു ബന്ധവുമില്ലെന്ന് ഇന്ത്യ. ഫോറിൻ കറസ്പോണ്ടന്റ്സ് ഓഫ് സൗത്ത് ഏഷ്യ (എഫ്സിസിഎസ്എ) ന്യൂഡൽഹിയിൽ സംഘടിപ്പിക്കുന്ന സ്വകാര്യ പരിപാടിയിൽ ഷെയ്ഖ് ഹസീന ഓൺലൈനായി പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ഡൽഹിയിൽ നടക്കാനിരിക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത് സ്വകാര്യ സംഘടനയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബംഗ്ലാദേശ് വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്ന നേതാവ് ഇന്ത്യയിൽ പൊതുപ്രസംഗം നടത്തുന്നതിൽ കടുത്ത എതിർപ്പാണ് ബംഗ്ലാദേശ് സർക്കാർ അറിയിച്ചിരിക്കുന്നത് . 2024 ഓഗസ്റ്റിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്നു സ്ഥാനഭ്രഷ്ടയായപ്പോഴാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്കു കടന്നത്. ഇന്ത്യയിൽ കഴിയുന്ന ഹസീനയ്ക്ക് രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് അവസരം നൽകുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളെ ബാധിക്കാമെന്നും ബംഗ്ലാദേശ് മുന്നറിയിപ്പ് നൽകി.
സർക്കാർ പതനത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് ഇന്ന് നടക്കുന്ന പരിപാടിയിൽ ഹസീന വീഡിയോ സന്ദേശത്തിലൂടെ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ഫോറിൻ കറസ്‌പോണ്ടന്റ്സ് ക്ലബ് ഓഫ് സൗത്ത് ഏഷ്യ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഹസീനയുടെ മകൻ സജീബ് വാസെദ് ജോയിയും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.










0 comments