തൊഴിലുറപ്പ് തൊഴിലാളികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്എഫ്ഐ

ന്യൂഡൽഹി: ദേശീയ തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുന്നതിനായി കാർഷിക-ഗ്രാമീണ തൊഴിലാളി യൂണിയനുകളും എൻആർഇജിഎ സംഘർഷ് മോർച്ചയും ചേർന്ന് ആഹ്വാനം ചെയ്ത പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്എഫ്ഐ. വിബി-ജി റാം (ജി) പദ്ധതി പിൻവലിക്കുക, പണപ്പെരുപ്പത്തിന് അനുസൃതമായി മിനിമം വേതനം 700 രൂപയായി നിശ്ചയിക്കുക, പേയ്‌മെന്റ്, ഹാജർ സംവിധാനങ്ങളിലെ സങ്കീർണ്ണമായ സാങ്കേതിക വിദ്യകൾ ഒഴിവാക്കുക, പദ്ധതി നടത്തിപ്പിൽ ഗ്രാമസഭകൾക്ക് കൂടുതൽ അധികാരം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
ബിജെപി-ആർഎസ്‌എസ് നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഇന്ത്യയിലെ തൊഴിലാളിവർഗത്തിനും സാധാരണക്കാർക്കും നേരെയുള്ള ആക്രമണം ശക്തമാക്കിയിരിക്കുന്നു. മോദി സർക്കാർ തൊഴിലുറപ്പ് പദ്ധതിയെ ബോധപൂർവ്വം ദുർബലപ്പെടുത്തുകയാണെന്നും ഇത് ഗ്രാമീണ ദരിദ്രരെ ചൂഷണത്തിലേക്ക് തള്ളിവിടുന്നുവെന്നും എസ്എഫ്ഐ കുറ്റപ്പെടുത്തി.
രാജ്യത്തെ പാചകവാതക പ്രതിസന്ധിയും വ്യവസായ മേഖലയിലെ തൊഴിലാളി വിരുദ്ധ നയങ്ങളും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയതായി എസ്എഫ്ഐ പ്രസ്താവനയിൽ പറഞ്ഞു. മോദി സർക്കാരിന്റെ കഴിവില്ലായ്മ ഇന്ത്യയിലെ എൽപിജി പ്രതിസന്ധി കൂടുതൽ വഷളാക്കി. കോർപ്പറേറ്റ് പ്രീണനവും ജനവിരുദ്ധ നയങ്ങളും പിന്തുടരുന്ന ബിജെപി-ആർഎസ്‌എസ് സർക്കാരിനെതിരെയുള്ള പോരാട്ടത്തിൽ സാധാരണക്കാർക്കൊപ്പം അണിനിരക്കുമെന്ന് എസ്എഫ്ഐ വ്യക്തമാക്കി.










0 comments