12,000 ജീവനക്കാരെ നിയമിക്കാനൊങ്ങി എസ്ബിഐ; 250 പുതിയ ശാഖകൾ ആരംഭിക്കും

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിൽ ഏകദേശം 12,000 ജീവനക്കാരെ നിയമിക്കാനും 250-ഓളം പുതിയ ശാഖകൾ ആരംഭിക്കാനും എസ്ബിഐ പദ്ധതിയിടുന്നതായി ബാങ്കിന്റെ ചെയർമാൻ സിഎസ് ഷെട്ടി.വിരമിക്കലുകളും പുതിയ ആവശ്യകതകളും അനുസരിച്ച് ഈ എണ്ണത്തിൽ മാറ്റം വരാമെങ്കിലും, വർഷാവസാനത്തോടെ ഏകദേശം 12,000 നിയമനങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഞങ്ങൾ 1,500 സ്‌പെഷ്യലിസ്റ്റ് ഐടി ഓഫീസർമാരെ നിയമിച്ചുകൊണ്ട് വലിയ തോതിലുള്ള റിക്രൂട്ട്മെന്റ് നടത്തിയിരുന്നു. എന്നാൽ ഈ വർഷം ഐടി വിഭാഗത്തിൽ അത്രയും വലിയൊരു എണ്ണം നിയമിക്കേണ്ടതില്ല.
പിടിഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ഈ വർഷം ക്ലാറിക്കൽ, ഓഫീസർ തസ്തികകളിലായി 11,000 മുതൽ 12,000 വരെ ആളുകളെ നിയമിക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്,' അദ്ദേഹം പറഞ്ഞു.
026 മാർച്ച് വരെയുള്ള കണക്കനുസരിച്ച് 2.45 ലക്ഷത്തിലധികം ജീവനക്കാരുള്ള എസ്ബിഐ, ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലുടമകളിൽ ഒന്നാണ്. 2025-26 സാമ്പത്തിക വർഷത്തെ ബാങ്കിന്റെ വാർഷിക റിപ്പോർട്ട് പ്രകാരം, ആ വർഷം 4,640 ഓഫീസർമാരെയും 19,340 അസോസിയേറ്റുകളെയും 1,653 കരാർ ജീവനക്കാരെയും ബാങ്ക് നിയമിച്ചിരുന്നു. ഇതോടെ ആകെ നിയമനങ്ങളുടെ എണ്ണം 25,633 ആയി.വിരമിക്കലുകളും പുതിയ ആവശ്യകതകളും അനുസരിച്ച് ഈ എണ്ണത്തിൽ മാറ്റം വരാമെങ്കിലും, വർഷാവസാനത്തോടെ ഏകദേശം 12,000 നിയമനങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഞങ്ങൾ 1,500 സ്‌പെഷ്യലിസ്റ്റ് ഐടി ഓഫീസർമാരെ നിയമിച്ചുകൊണ്ട് വലിയ തോതിലുള്ള റിക്രൂട്ട്മെന്റ് നടത്തിയിരുന്നു. എന്നാൽ ഈ വർഷം ഐടി വിഭാഗത്തിൽ അത്രയും വലിയൊരു എണ്ണം നിയമിക്കേണ്ടതില്ല.
നിലവിൽ എൻഎസ്ഇയിൽ എസ്ബിഐക്ക് 3.23 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. അതേസമയം രാജ്യത്തെ ഏറ്റവും വലിയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ എൻഎസ്ഇയിൽ എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്‌സിന് 4.33 ശതമാനം ഓഹരിയുണ്ട്. കഴിഞ്ഞ ആഴ്ച, ഏറെക്കാലമായി കാത്തിരുന്ന 30,000 കോടി രൂപയുടെ പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് എൻഎസ്ഇക്ക് നിയന്ത്രണ ഏജൻസിയുടെ അനുമതി ലഭിച്ചിരുന്നു.









0 comments