ഛത്തീസ്ഗഡിൽ ഈനാംപേച്ചിക്കടത്ത്: മൂന്ന് പേർ പിടിയിൽ

ഈനാംപേച്ചിയുടെ തോടുകൾ (Photo: India Today)
റായ്പൂർ: ഛത്തീസ്ഗഢിലെ ജഗ്ദൽപൂരിൽ 16.528 കിലോഗ്രാം ഇന്ത്യൻ ഈനാംപേച്ചിയുടെ തോടുകൾ ഡിആർഐ (DRI) പിടിച്ചെടുത്തു. വന്യജീവി കടത്ത് സംഘത്തിലെ മൂന്ന് പേരെ ഉദ്യോഗസ്ഥർ പിടികൂടി. അറസ്റ്റിലായ വ്യക്തികളെയും തൊണ്ടിമുതലും ജഗ്ദൽപൂർ റേഞ്ചിലെ ഫോറസ്റ്റ് ഓഫീസർക്ക് കൈമാറി.
1972-ലെ വന്യജീവി (സംരക്ഷണ) നിയമത്തിലെ ഷെഡ്യൂൾ I പ്രകാരം അതീവ സുരക്ഷയുള്ള ജീവിയാണ് ഈനാംപേച്ചി. ഇതിന്റെ വ്യാപാരം ഇന്ത്യയിൽ കർശനമായി നിരോധിച്ചിട്ടുള്ളതാണ്.
ഈനാംപേച്ചി ചെതുമ്പലുകൾക്ക് ഔഷധഗുണമുണ്ടെന്ന വ്യാജപ്രചാരണവും ആഡംബര വസ്തുക്കൾ നിർമ്മിക്കാനുള്ള അന്താരാഷ്ട്ര ഡിമാൻഡുമാണ് കടത്തിന് പിന്നിലെ പ്രധാന കാരണം. ലോകത്ത് ഏറ്റവും കൂടുതൽ കടത്തപ്പെടുന്ന സസ്തനിയാണ് ഈനാംപേച്ചി.
2025 മുതൽ പുള്ളിപ്പുലി തോൽ, കടുവയുടെ ശരീരഭാഗങ്ങൾ എന്നിവ കടത്തുന്ന നിരവധി അന്തർസംസ്ഥാന സിൻഡിക്കേറ്റുകളെ ഡിആർഐ നാഗ്പൂർ യൂണിറ്റ് പിടികൂടിയിട്ടുണ്ട്. വനംവകുപ്പുമായി ചേർന്ന് ദേശീയ-അന്തർദേശീയ വന്യജീവി കടത്ത് ശൃംഖലകളെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങളുടെ ഭാഗമാണിതെന്ന് ഏജൻസി അറിയിച്ചു.










0 comments