അന്താരാഷ്ട്ര അതിർത്തിയിൽ പാക് ഷെല്ലാക്രമണം; എട്ട് ബിഎസ്എഫ് ജവാന്മാർക്ക് പരിക്കേറ്റു

പ്രതീകാത്മക ചിത്രം
ശ്രീനഗർ: ജമ്മുവിലെ അന്താരാഷ്ട്ര അതിർത്തിയിൽ (ഐബി) പാക് ഷെല്ലാക്രമണം. അതിർത്തി രക്ഷാ സേന(ബിഎസ്എഫ്)യിലെ എട്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി വാര്‍ത്താ ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ആർ എസ് പുര സെക്ടറിലാണ് ആക്രമണം നടന്നതെന്ന് അധികൃതർ പറഞ്ഞു. സൈനികരെ അടുത്തുള്ള സൈനിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. 2,000 കിലോമീറ്ററിലധികം ദൈർഘ്യമുള്ള ഇന്ത്യ-പാക് ഇന്റലിജൻസ് അതിർത്തി സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ട സേനാ വിഭാഗമാണ് ബിഎസ്എഫ്.
അതേസമയം, ഇന്ത്യാ-പാക് അതിർത്തിയിൽ പാകിസ്ഥാൻ സൈന്യത്തെ വിന്യസിപ്പിച്ചതായാണ് വിവരം. 1999 ലെ കാർഗിൽ യുദ്ധത്തിനുശേഷം ഇതാദ്യമായാണ് പാകിസ്ഥാൻ അതിർത്തി പ്രദേശങ്ങളിലേക്ക് സൈന്യത്തെ വിന്യസിക്കുന്നത്. എന്നാൽ ഇന്ത്യൻ സൈന്യം തയാറാണെന്നും ജാഗ്രത പാലിക്കുന്നുണ്ടെന്നും കേന്ദ്രം പറഞ്ഞു. ആറ് പാകിസ്ഥാൻ വ്യോമതാവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തി.
ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങളെയും സാധാരണക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് പാകിസ്ഥാൻ 'ഓപ്പറേഷൻ ബുന്യൻ ഉൽ മർസൂസ്' എന്ന പേരിൽ ആക്രമണം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ ഇന്ന് പുലർച്ചെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പാകിസ്ഥാൻ ആക്രമണം നടത്തിയിരുന്നു. ഉദംപൂർ, പൂഞ്ച്, പത്താൻകോട്ട്, ബട്ടിൻഡ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
0 comments