ad
Deshabhimani

ഭക്ഷണത്തിൽ പഴുത്‌ക്കലും പ്രാണികളും; മീരാൻഡ ഹൗസ് ഹോസ്റ്റലിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

Miranda house.jpg
വെബ് ഡെസ്ക്

Published on Apr 02, 2026, 05:46 PM | 1 min read

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ വനിതാ കലാലയമായ ഡൽഹി സർവ്വകലാശാലയ്ക്ക് കീഴിലുള്ള മീരാൻഡ ഹൗസിൽ വിദ്യാർത്ഥി പ്രതിഷേധം ഇരമ്പുന്നു. ഹോസ്റ്റലിൽ നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം കുറഞ്ഞതിനെതിരെ നൂറുകണക്കിന് വിദ്യാർത്ഥിനികൾ പ്ലേറ്റുകൾ ഹോസ്റ്റൽ കവാടത്തിൽ തട്ടി പ്രതിഷേധിച്ചു.


ഭക്ഷണത്തിൽ നിന്ന് പുഴുക്കളെയും പ്രാണികളെയും തുടർച്ചയായി കണ്ടെത്തുന്നുവെന്ന് ആരോപിച്ചാണ് വിദ്യാർത്ഥിനികൾ സമരരംഗത്തിറങ്ങിയത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി മെസ്സിലെ ഭക്ഷണത്തെക്കുറിച്ച് പരാതി നൽകിയിട്ടും അധികൃതർ നടപടിയെടുക്കാത്തതിനെത്തുടർന്നാണ് പ്രതിഷേധം തെരുവിലേക്ക് പടർന്നത്.


മെസ്സിൽ നൽകുന്ന ഭക്ഷണത്തിൽ പുഴുക്കളെയും മറ്റ് പ്രാണികളെയും കണ്ടെത്തുന്നത് പതിവാണെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. ഹോസ്റ്റൽ അധികൃതരെ പലതവണ അറിയിച്ചിട്ടും യാതൊരു മാറ്റവും ഉണ്ടായില്ല. രാത്രി വൈകിയും ഹോസ്റ്റൽ കവാടത്തിന് മുന്നിൽ പ്ലേറ്റുകൾ അടിച്ചും മുദ്രാവാക്യം വിളിച്ചും വിദ്യാർത്ഥിനികൾ നിലയുറപ്പിച്ചു.


'ഞങ്ങൾക്ക് ഗുണനിലവാരമുള്ള ഭക്ഷണം വേണം' എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധം ശക്തമായതോടെ പ്രിൻസിപ്പൽ ബി. നന്ദ നേരിട്ടെത്തി വിദ്യാർത്ഥികളുമായി സംസാരിച്ചു. മെസ്സ് കമ്മിറ്റി ഉടൻ പുനഃസംഘടിപ്പിക്കുമെന്നും ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന പരിശോധന നടത്തുമെന്നും അധികൃതർ ഉറപ്പുനൽകി.


ഡൽഹി സർവ്വകലാശാലയിലെ മറ്റ് ഹോസ്റ്റലുകളിലും സമാനമായ പരാതികൾ ഉയരുന്ന സാഹചര്യത്തിൽ മീരാൻഡ ഹൗസിലെ ഈ സമരം വലിയ ചർച്ചയായിട്ടുണ്ട്. മെസ്സ് കരാറുകാർക്കെതിരെ കർശന നടപടി വേണമെന്നും ഗുണനിലവാരം ഉറപ്പാക്കുന്നത് വരെ സമരം തുടരുമെന്നും വിദ്യാർത്ഥി യൂണിയൻ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home