ad
Deshabhimani

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കം: വീഴ്ചയുണ്ടായെന്ന് തുറന്നുസമ്മതിച്ച് മെറ്റ

Meta.jpg
വെബ് ഡെസ്ക്

Published on Sep 16, 2026, 07:19 PM | 1 min read

ന്യൂഡൽഹി: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ചയുണ്ടായെന്ന് തുറന്നുസമ്മതിച്ച് മെറ്റ. ഇനിമുതൽ ഇത്തരം അതിക്രമങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 'ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്ററിന്റെ' പോർട്ടൽ വഴി കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് നേരിട്ട് വിവരങ്ങൾ കൈമാറാമെന്ന് കമ്പനി ഉറപ്പുനൽകി.


കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണവും അതിക്രമങ്ങളുമായിബന്ധപ്പെട്ട പരസ്യങ്ങൾ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ മെറ്റയുടെ ഉദ്യോഗസ്ഥർ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന് ( നാഷണൽ കമ്മിഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ്) മുന്നിൽ ഹാജരായപ്പോഴാണ്, പ്ലാറ്റ്‌ഫോമിലുണ്ടായ വീഴ്ച മെറ്റ അധികൃതർ കമ്മീഷനു മുന്നിൽ അംഗീകരിച്ചത്.


മെറ്റ വെറുമൊരു ഇടനിലക്കാരൻ മാത്രമല്ലെന്നും, സ്വന്തം ആൽഗോരിതങ്ങൾ വഴി ഉള്ളടക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സേവനദാതാവാണെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. അതിനാൽ ഈ കേസിൽ നിയമപരമായ പരിരക്ഷ കമ്പനിക്ക് അവകാശപ്പെടാനാകില്ലെന്നും അവർ ചൂണ്ടിക്കാട്ടി.


ഫെയ്‌സ്‌ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയിലെ വിവാദ പരസ്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസ് എടുക്കുകയായിരുന്നു. തുടർന്നാണ് മെറ്റാ ഇന്ത്യ ചീഫ് അരുൺ ശ്രീനിവാസ് ഉൾപ്പെടെയുള്ളവർക്ക് സമൻസ് അയച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home