ad
Deshabhimani

ഡൽഹിയിലെ വീട്ടിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ; പിടികൂടിയത് മൊറാദാബാദിൽ നിന്ന്

delhi wife murder

Photo Credit:NDTV

വെബ് ഡെസ്ക്

Published on Jul 19, 2026, 03:09 PM | 1 min read

ന്യൂഡൽഹി: ഡൽഹി സീലാംപൂരിലെ വീട്ടിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ 52-കാരനായ ഭർത്താവിനെ പോലീസ് പിടികൂടി. വ്യാഴാഴ്ച വൈകുന്നേരമാണ് 45-കാരിയായ സ്ത്രീയെ വീട്ടിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.


ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവർ മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവത്തിന് ശേഷം ഭർത്താവ് സലിം ഒളിവിൽ പോയതോടെ ഇയാളെ പ്രധാന പ്രതിയാക്കി പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.


സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും വിശകലനം ചെയ്ത പോലീസ്, പ്രതി നിരന്തരം സ്ഥലം മാറിക്കൊണ്ടിരിക്കുകയാണെന്ന് കണ്ടെത്തി. ഡൽഹിയിലെ ആനന്ദ് വിഹാറിൽ നിന്ന് തുടങ്ങിയ ഇയാളുടെ ഒളിച്ചോട്ടം ഉത്തർപ്രദേശിലെ മൊറാദാബാദ്, രാംപൂർ, ബറേലി, ഷാജഹാൻപൂർ, ലഖ്നൗ തുടങ്ങിയ സ്ഥലങ്ങളിലൂടെ നീണ്ടു.


ഒടുവിൽ, ഡൽഹിയിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ അകലെയുള്ള മൊറാദാബാദ് റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.


ചോദ്യം ചെയ്യലിൽ സലിം കുറ്റം സമ്മതിച്ചു. ഒരു ഗാർമെന്റ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ഭാര്യയ്ക്ക് സഹപ്രവർത്തകനുമായി ബന്ധമുണ്ടെന്ന് താൻ സംശയിച്ചിരുന്നതായും, ഇതേച്ചൊല്ലി വീട്ടിൽ പതിവായി വഴക്കുകൾ നടന്നിരുന്നതായും ഇയാൾ പോലീസിനോട് പറഞ്ഞു.


വ്യാഴാഴ്ചയുണ്ടായ കടുത്ത തർക്കത്തിനിടെ ദേഷ്യം നിയന്ത്രിക്കാനാവാതെ കത്രിക ഉപയോഗിച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.


പ്രതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കൊലപാതകത്തിന് ഉപയോഗിച്ച കത്രികയും കൃത്യസമയത്ത് ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു. ഇയാൾക്ക് മുൻപ് ക്രിമിനൽ പശ്ചാത്തലമൊന്നുമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home