ad
Deshabhimani

മതപരിവർത്തനം ചെയ്തവർക്ക് മുസ്ലിം പിന്നാക്ക വിഭാഗ പദവി അവകാശപ്പെടാനാവില്ല: മദ്രാസ് ഹൈക്കോടതി

Madras High Court.jpg
വെബ് ഡെസ്ക്

Published on Jun 27, 2026, 12:11 PM | 1 min read

ചെന്നൈ: ഇസ്ലാം മതം സ്വീകരിച്ച ഒരാൾക്ക് 'പിന്നാക്ക വിഭാഗം മുസ്ലിം' എന്ന പദവി അവകാശപ്പെടാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. പിന്നാക്ക വിഭാഗത്തിലുള്ള മുസ്ലിംകൾക്ക് ലഭിക്കുന്ന സംവരണാനുകൂല്യങ്ങൾ മതം മാറിയവർക്ക് ലഭിക്കാൻ അർഹതയില്ലെന്ന് മദ്രാസ് ഹൈക്കോടതി.


തമിഴ്നാട്ടിലെ ഒരു സർക്കാർ ജോലിക്ക് അപേക്ഷിച്ച വ്യക്തിയുടെ ഹർജി പരിഗണിച്ചാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. ഹിന്ദു മതത്തിൽ നിന്ന് ഇസ്ലാം മതം സ്വീകരിച്ച ഒരാൾക്ക് പിന്നാക്ക വിഭാഗത്തിലുള്ള മുസ്ലിം സംവരണം ലഭിക്കുമോ എന്നതായിരുന്നു കോടതിയുടെ മുന്നിലെത്തിയ തർക്കവിഷയം.


പിന്നാക്ക വിഭാഗം എന്നത് ജാതിയെ അടിസ്ഥാനമാക്കിയുള്ളതാണ്. മതം മാറിയ വ്യക്തിയെ സംബന്ധിച്ചിടത്തോളം, അവർ ഇസ്ലാം മതം സ്വീകരിക്കുന്നതോടെ മുൻപ് ഉണ്ടായിരുന്ന ജാതി പദവി നഷ്ടപ്പെടുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.


ഒരു ജാതിയിൽ നിന്ന് മറ്റൊരു മതത്തിലേക്ക് മാറുന്നതോടെ ആ ജാതിയുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ അവസ്ഥകൾ ആ വ്യക്തിക്ക് ബാധകമാകുന്നില്ല.


അതിനാൽ, ഒരു വ്യക്തി മുസ്ലിം മതത്തിലേക്ക് പരിവർത്തനം ചെയ്തതുകൊണ്ട് മാത്രം അവർക്ക് മുസ്ലിം പിന്നാക്ക വിഭാഗത്തിന്റെ സംവരണത്തിനുള്ള അവകാശം ലഭിക്കില്ല.


സംവരണാനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ ബന്ധപ്പെട്ട വ്യക്തി അവരുടെ ജാതിയും സാമൂഹിക സാഹചര്യവും തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. എന്നാൽ മതം മാറിയവർക്ക് ഇത്തരത്തിൽ സംവരണം നൽകുന്നത് നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home