ad
Deshabhimani

print edition ജൻ ആക്രോശ് റാലി : ജുനൈദിന്റെ ഉമ്മയെത്തി, 
പോരാട്ടത്തിന്‌ പിന്തുണയറിയിക്കാൻ

delhi

എം എ ബേബി, ബൃന്ദ കാരാട്ട് 
എന്നിവരുമായി ജുനൈദിന്റെ 
ഉമ്മ സൈറ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Mar 25, 2026, 01:49 AM | 1 min read

ന്യ‍ൂഡൽഹി: ബീഫ് കൈവശംവച്ചുവെന്ന് ആരോപിച്ച് സംഘപരിവാർ ക്രിമിനലുകൾ കൊലപ്പെടുത്തിയ ഹരിയാനയിലെ ജുനൈദിന്റെ ഉമ്മയും സഹോദരനും ജൻ ആക്രോശ് റാലിക്ക് ഐക്യദാര്‍ഢ്യമറിയിച്ച് ഡൽഹി രാംലീല മൈതാനിലെത്തി. ഉമ്മ സൈറാബാനുവും സഹോദരൻ കാസിമും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, മുതിർന്ന നേതാക്കളായ ബൃന്ദ കാരാട്ട്‌, സുഭാഷിണി അലി എന്നിവരുമായി സംസാരിച്ചു.


സംഘപരിവാറിനെതിരായ പോരാട്ടത്തിൽ സിപിഐ എം മാത്രമേ തങ്ങളുടെ കൂ‍ടെ നിന്നുള്ളൂ‍വെന്ന് സൈറാബാനു പറഞ്ഞു. 2017ൽ ജൂണ്‍ 22ന് ഡല്‍ഹി-–മഥുര ട്രെയിനിലാണ് പതിനാറുകാരനായ ജുനൈദ് ഖാനെ തീവ്രഹിന്ദുത്വവാദികള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. ചെറിയ പെരുന്നാൾ ദിനത്തിൽ സാധനങ്ങൾ വാങ്ങി ഡൽഹിയിൽനിന്ന്‌ ജുനൈദും സഹോദരങ്ങളും തിരിച്ചുവരുന്നതിനിടെയായിരുന്നു സംഭവം. അന്നുമുതൽ ജുനൈദിന്റെ കുടുംബത്തിന്‌ എല്ലാവിധ പിന്തുണയും നൽകുന്നത്‌ സിപിഐ എമ്മാണ്‌. കേസ്‌ നടത്താന്‍ എല്ലാപിന്തുണയും നൽകി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home