ആഗോള വിപണികളിൽ വൻ തിരിച്ചടി, ഏഷ്യൻ ഓഹരികളിൽ വലിയ വീഴ്ച

ലണ്ടൻ: ഇറാനെതിരെയുള്ള ആക്രമണം ശക്തമാക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ പ്രസ്താവനകൾക്ക് പിന്നാലെ ആഗോള ഓഹരി വിപണികളിൽ വൻ ഇടിവ്. ഏഷ്യൻ,യൂറോപ്യൻ വിപണികൾ കനത്ത നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പതിവ് പോലെ ഏഷ്യൻ വിപണിയിലാണ് ഏറ്റവും വലിയ തിരിച്ചടികൾ.
ഏഷ്യൻ വിപണികൾ
ദക്ഷിണ കൊറിയ (Kospi): 6.5ശതമാനം എന്ന വൻ തകർച്ചയോടെ 5,405.75ൽ എത്തി.
ജപ്പാൻ (Nikkei 225): 3.5ശതമാനം ഇടിഞ്ഞ് 51,515.49ൽ വ്യാപാരം അവസാനിപ്പിച്ചു.
ഹോങ്കോംഗ് (Hang Seng): 3.5ശതമാനം ഇടിഞ്ഞ് 24,382.47ആയി.
ചൈന (Shanghai Composite): 3.6ശതമാനം കുറഞ്ഞ് 3,813.28ലെത്തി.
തായ്‌വാൻ (Taiex): 2.5ശതമാനം ഇടിഞ്ഞ് 32,722.50ആയി.
ഓസ്‌ട്രേലിയ (S&P/ASX 200): 0.7ശതമാനം കുറഞ്ഞ് 8,365.90ൽ എത്തി.
എന്നാൽ ഇതിന് സമാന്തരമായി അമേരിക്കൻ വിപണിയിലും യുറോപ്പിലും സമാനമായ തിരിച്ചടികൾ നേരിട്ടു.
യൂറോപ്യൻ വിപണി
ഫ്രാൻസ് (CAC 40): 1.5ശതമാനം ഇടിഞ്ഞ് 7,548.83എന്ന നിലയിലെത്തി.
ജർമ്മനി (DAX): 2ശതമാനം ഇടിവോടെ 21,944.26ലേക്ക് താഴ്ന്നു.
ബ്രിട്ടൻ (FTSE 100): 1.7ശതമാനം കുറഞ്ഞ് 9,754.80ൽ വ്യാപാരം നടക്കുന്നു.
അമേരിക്കൻ വിപണി (ഫ്യൂച്ചേഴ്സ്)
ഡൗ ജോൺസ് (Dow Futures): 0.5ശതമാനം ഇടിഞ്ഞ് 45,659.00ലേക്ക് നീങ്ങുന്നു.
എസ് ആൻഡ് പി 500 (S&P 500): 0.7ശതമാനം ഇടിഞ്ഞ് 6,515.25ആയി. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ്:ബാരലിന് 1.42ഡോളർ വർദ്ധിച്ച് 113.61ഡോളറിൽ എത്തി.യുദ്ധത്തിന് മുൻപ് 70ഡോളറായിരുന്ന വിലയാണിത്.
യുഎസ് ക്രൂഡ് (WTI): 1.62ഡോളർ വർദ്ധിച്ച് ബാരലിന് 99.85ഡോളർ ആയി.
കറൻസി:യുഎസ് ഡോളർ ജാപ്പനീസ് യെന്നിനെതിരെ 159.53ആയി ഉയർന്നു.യൂറോയുടെ മൂല്യം 1.1526ഡോളറായി താഴ്ന്നു.
പിടിച്ച് നിര്‍ത്താനാവാതെ ഇന്ത്യൻ ഓഹരികൾ, തകര്‍ന്നടിഞ്ഞ് രൂപ
ആഗോള വിപണികളിലെ തകർച്ചയ്ക്ക് പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിലും തിങ്കളാഴ്ച വൻ ഇടിവ് രേഖപ്പെടുത്തി. തിങ്കളാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ ഇന്ത്യൻ വിപണി ഏകദേശം 2.5 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി.
ബിഎസ്ഇ സെൻസെക്സ് (BSE Sensex): 1,931.26 പോയിന്റ് ഇടിഞ്ഞ് 72,601.70 ൽ ക്ലോസ് ചെയ്തു.
എൻഎസ്ഇ നിഫ്റ്റി (NSE Nifty 50): 601.85 പോയിന്റ് താഴ്ന്ന് 22,512.65 ൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി മിഡ്ക്യാപ്, സ്മോൾക്യാപ്: ഇടത്തരം, ചെറുകിട ഓഹരികളുടെ സൂചികകൾ 3 മുതൽ 4 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി.
അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരമായ 93.97 ലേക്ക് എത്തി. മാർച്ച് മാസത്തിൽ മാത്രം ഏകദേശം 1 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞത്.
ബാങ്ക് നിഫ്റ്റി 1.5 ശതമാനത്തിലധികം ഇടിഞ്ഞു. എസ്ബിഐ (SBI), എച്ച്ഡിഎഫ്സി ബാങ്ക് (HDFC Bank) തുടങ്ങിയ പ്രമുഖ ഓഹരികൾ നഷ്ടം നേരിട്ടു. ചൈനയിലെ ഡിമാൻഡ് കുറഞ്ഞതും ആഗോള സാഹചര്യങ്ങളും കാരണം മെറ്റൽ സൂചിക 4 ശതമാനത്തോളം ഇടിഞ്ഞു. ടാറ്റ സ്റ്റീൽ (Tata Steel) വൻ നഷ്ടം നേരിട്ട ഓഹരികളിൽ ഒന്നാണ്. ആഗോള വിപണിയിലെ തിരിച്ചടികൾക്കിടയിലും ചില ഐടി ഓഹരികൾ (ഉദാഹരണത്തിന് HCLTech, TCS) നേരിയ നേട്ടം കൈവരിക്കുകയോ വലിയ തകർച്ചയില്ലാതെ നിൽക്കുകയോ ചെയ്തു.
ഈ തകർച്ച നിക്ഷേപകരുടെ ആസ്തിയിൽ ഏകദേശം 14 ലക്ഷം കോടി രൂപയുടെ കുറവുണ്ടാക്കിയതായാണ് കണക്കാക്കപ്പെടുന്നത്.










0 comments