ഗൗതം ഗംഭീറിന് വധഭീഷണി അയച്ച വിദ്യാര്‍ഥി അറസ്റ്റിൽ

ഗൗതം ഗംഭീര്‍ photo credit: X
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിന് വധഭീഷണി അയച്ച സന്ദേശമയച്ച എൻജിനിയറിങ് വിദ്യാര്‍ഥിയെ ഡൽഹി പൊലീസ് അറസ്റ്റുചെയ്തു. ഗുജറാത്ത് സ്വദേശിയായ ജിഗ്നേഷ് സിങ് പാര്‍മര്‍ (21) ആണ് അറസ്റ്റിലായത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് പറയുന്നു. ഏപ്രിൽ 22നാണ് ഗൗതം ഗംഭീറിന് ഇ മെയിലിൽ വധഭീഷണി ലഭിച്ചത്.‘ഐഎസ്‌ഐഎസ് കശ്‌മീരി’ന്റെ പേരിലായിരുന്നു വധഭീഷണി . ഭീഷണിക്ക് പിന്നാലെ ഗംഭീർ തനിക്കും കുടുംബത്തിനും സുരക്ഷയുറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി. ‘ഐ കിൽ യു’ എന്ന സന്ദേശം ഗംഭീറിന് ഇ മെയിൽ വഴി ലഭിക്കുകയായിരുന്നു എന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട്.
പൽഹഗാം ഭീകരവാദി ആക്രമണമുണ്ടായ അതേ ദിവസമാണ് ഗൗതം ഗംഭീറിന് വധഭീഷണി സന്ദേശം കിട്ടിയത്. ‘ഐ കിൽ യു’ എന്നെഴുതിയ രണ്ട് സന്ദേശങ്ങൾ ഉച്ചയ്‌ക്കും വൈകുന്നേരവുമായി പരിശീലകന് ലഭിക്കുകയായിരുന്നു. ഇത് ആദ്യമായല്ല ഗംഭീറിന് വധഭീഷണി സന്ദേശം ലഭിക്കുന്നത്. ബിജെപി എംപിയായിരിക്കെ 2022ലും ഗംഭീർ വധഭീഷണി നേരിട്ടിരുന്നു.









0 comments