ad
Deshabhimani

റോഡപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന് 83 ലക്ഷം രൂപ നഷ്ടപരിഹാരം

Accident
വെബ് ഡെസ്ക്

Published on Feb 11, 2026, 06:47 AM | 1 min read

ന്യൂഡൽഹി: പത്ത് വർഷം മുൻപുണ്ടായ വാഹനാപകടത്തിൽ മരിച്ച ഡൽഹി ഫയർ സർവീസ് ജീവനക്കാരന്റെ കുടുംബത്തിന് 82.86 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ഉത്തരവിട്ടു. 2016 ഫെബ്രുവരി 27-ന് ഹരിയാനയിലെ ഭിവാനിയിൽ നടന്ന അപകടത്തിൽ കൊല്ലപ്പെട്ട വിനീത് സെഹ്‌രാവത്തിന്റെ (34) കുടുംബത്തിനാണ് തുക ലഭിക്കുക.


ഹരിയാന റോഡ്‍വേയ്‌സ് ബസ് വിനീത് സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ചായിരുന്നു അപകടം. ബസ് ഡ്രൈവറുടെ അശ്രദ്ധവും അമിതവേഗതയിലുള്ളതുമായ ഡ്രൈവിംഗാണ് അപകടത്തിന് കാരണമായതെന്ന് പ്രിസൈഡിംഗ് ഓഫീസർ റിച്ച മഞ്ചാന്ദ നിരീക്ഷിച്ചു. ദൃക്സാക്ഷികളുടെ മൊഴിയും ക്രിമിനൽ കേസ് റെക്കോർഡുകളും പരിശോധിച്ച ശേഷമാണ് ട്രിബ്യൂണൽ വിധി പുറപ്പെടുവിച്ചത്.


വിനീത് ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നുവെന്നതും അദ്ദേഹത്തിന്റെ പ്രായവും കണക്കിലെടുത്ത്, ഭാവി വരുമാന സാധ്യതകൾ കൂടി പരിഗണിച്ചാണ് നഷ്ടപരിഹാര തുക നിശ്ചയിച്ചത്. അപകടസമയത്ത് ബസിന് ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരുന്നതിനാൽ, ഇൻഷുറൻസ് കമ്പനി ഈ തുക കുടുംബത്തിന് കൈമാറണമെന്ന് കോടതി നിർദ്ദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home