പശുവിനെ രാഷ്ട്രമാതാവാക്കണം; പരിഹാസവുമായി സമാജ്വാദി പാർട്ടി നേതാവ്

വാരാണസി: പശുവിനെ രാഷ്ട്രമാതാവാക്കണമെന്നാവശ്യപ്പെട്ട് സമാജ്വാദി പാർട്ടി നേതാവ് സീഷൻ അൻസാരി സ്വന്തം രക്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു.മുസ്ലിം സമുദായക്കാരനായതിനാലാണ് ഈ ശ്രമം നടത്തിയതെന്ന് സീഷൻ അൻസാരി വിശദീകരിച്ചു.
പശുവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾ വ്യത്യസ്തമായ പ്രസ്താവനകളാണ് നടത്തുന്നത്.പശുവിനെ രാഷ്ട്രമാതാവാക്കണം എന്ന കാര്യത്തിൽ ബിജെപി തങ്ങളുടെ നിലപാട് വ്യക്തമാക്കാനാണ് കത്തയച്ചതെന്നും അദ്ദേഹം പറഞ്ഞു. വാരാണസി ജില്ലാ മജിസ്ട്രേറ്റ് ഓഫീസിൻറെ പുറത്തുവച്ച് തയാറാക്കിയ കത്ത് പ്രധാനമന്ത്രിയുടെ വിലാസത്തിൽ എത്തിക്കാനായി ജില്ലാ ഭരണകൂടത്തിന് കൈമാറുകയും ചെയ്തു.
"പല വീടുകളിലും ആദ്യത്തെ റൊട്ടി പശുവിനായി മാറ്റി വെക്കാറുണ്ട്. അതേസമയം, സുവേന്ദു അധികാരി, ഹിമന്ത ബിശ്വ ശർമ്മ തുടങ്ങിയ ബി.ജെ.പി മുഖ്യമന്ത്രിമാർ പശുവിനൊപ്പം റൊട്ടി കഴിക്കുന്നതിനെക്കുറിച്ച് പരാമർശങ്ങൾ നടത്തിയിട്ടുണ്ട്."-അദ്ദേഹം പരിഹസിച്ചു
പശുവിന് നൽകുന്ന സാംസ്കാരികവും മതപരവുമായ പ്രാധാന്യം കണക്കിലെടുത്ത് അതിനെ 'രാഷ്ട്ര മാതാവ്' എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് താൻ കത്തെഴുതിയത് എന്നും സമാജ്വാദി പാർട്ടി നേതാവ് പറഞ്ഞു










0 comments