മുസ്ലിംകൾ ആക്രമിച്ചെന്ന് ബിജെപി ന്യൂനപക്ഷ നേതാവ് നാസിയ ഇലാഹി
കുംഭമേളയിൽ മതവിദ്വേഷം പരത്തി ബിജെപി നേതാവ്; ആരോപണം തള്ളി പൊലീസ്

ലഖ്നൗ : കുംഭമേളയിലും മതവിദ്വേഷം പരത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ബിജെപി. കുംഭമേളക്ക് പോകുന്നതിനിടെ മുസ്ലിംകൾ ആക്രമിച്ചെന്ന ആരോപണവുമായി ബിജെപി ന്യൂനപക്ഷ നേതാവ് നാസിയ ഇലാഹി. എന്നാൽ, ആരോപണം തള്ളിയ ഉത്തർ പ്രദേശ് പൊലീസ് തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകൾ നടത്തരുതെന്ന് നിർദേശിക്കുകയും ചെയ്തു. മുസ്ലിംകൾക്കെതിരെ നിരന്തരം വിദ്വേഷ പ്രസംഗങ്ങൾ അഴിച്ചുവിടുന്നയാളാണ് നാസിയ ഇലാഹി. മതവിദ്വേഷം പരത്തിയെന്ന പേരിൽ നിരവധി പരാതികൾ ഇവർക്കെതിരെ ലഭിച്ചിട്ടുണ്ട്. സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് ആണ് അവസാനമായി പരാതി നൽകിയത്.
നാസിയ ഇലാഹി വീഡിയോ പോസ്റ്റിലൂടെയാണ് അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ചത്. ഡൽഹിയിലെ യോഗം കഴിഞ്ഞാണ് മഹാ കുംഭമേളക്ക് വരുന്നത്. യൂട്യൂബർ പ്രിയ ചതുർവേദിയും കൂടെയുണ്ടായിരുന്നു. എറ്റയിൽ എത്തിയപ്പോൾ ഏതാനും പേർ പിന്തുടരാൻ തുടങ്ങി. പിന്തുടർന്നവർ കാറിൽ ഇടിച്ചതോടെ അപകടം സംഭവിച്ചെന്നും പ്രിയക്ക് ഗുരുതര പരിക്കേറ്റതും ആശുപത്രിയിൽ പ്രവേശിച്ചതായും നാസിയ വീഡിയോയിൽ ആരോപിച്ചിരുന്നു. കാൺപൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് മനസ്സിലായി. തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ നടത്തരുതെന്നും തെറ്റായ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും പൊലീസ് നാസിയയ്ക്ക് താക്കീത് നൽകി.









0 comments