'നേതാവെന്ന് വിളിക്കുന്നതില്‍ ലജ്ജ തോന്നുന്നു'; ഉദയനിധിയുടെ പരാമര്‍ശം ക്രൂരമെന്ന് ഖുശ്ബു

ചെന്നൈ : നടി തൃഷയ്ക്കെതിരെ ദ്വയാർഥ പ്രയോഗം നടത്തിയ സംഭവത്തിൽ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി നടിയും
തമിഴ്നാട് ബിജെപി വൈസ് പ്രസിഡന്റുമായ ഖുശ്ബു സുന്ദർ. ഉദയനിധി സ്റ്റാലിന്റെ പരാമർശങ്ങൾ വിലകുറഞ്ഞതും അങ്ങേയറ്റം അപകീർത്തികരവുമാണെന്ന് ഖുശ്ബു സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഇത്തരം ചിന്താഗതിയുള്ളവർ ഒരു രാഷ്ട്രീയ പാർട്ടിയെ നയിക്കാനും സംസ്ഥാനം ഭരിക്കാനും ഇടവന്നാൽ ദൈവം എല്ലാവരെയും രക്ഷിക്കട്ടെയെന്ന് വിമർശിച്ച ഖുശ്ബു, ഉദയനിധി സ്റ്റാലിൻ തൃഷയോട് പരസ്യമായി മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു. 'ഉദയനിധി സ്റ്റാലിന്റെ പ്രസംഗം ഞാൻ കേട്ടു. ക്രൂരവും ക്രൂരവും വിലകുറഞ്ഞതും അങ്ങേയറ്റം അപകീർത്തികരവുമായിരുന്നു അത്. താൻ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയ സംസ്കാരത്തിന്റെ പ്രതിഫലനമാണത്. ഇത്തരം ചിന്താഗതിയുള്ളവർ ഒരു രാഷ്ട്രീയ പാർട്ടിയെ നയിക്കാനും എന്നെങ്കിലും ഒരു സംസ്ഥാനം ഭരിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ, ദൈവമേ നമ്മെ രക്ഷിക്കൂ. സ്ത്രീകളെ അധിക്ഷേപിക്കുന്നതും അപമാനിക്കുന്നതും ഒരു രാഷ്ട്രീയ നാടകമാക്കി മാറ്റി, തങ്ങളുടെ അന്ധരായ അനുയായികളുടെ കയ്യടിയും വിസിലടിയും കണ്ടു രസിക്കുന്നവരിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
സ്ത്രീകളുടെ ആത്മാഭിമാനത്തെ രാഷ്ട്രീയത്തിന്റെ ഇരയാക്കരുത്. ഇത്തരം ഭാഷകളെ സ്വാഭാവികവൽക്കരിക്കാൻ ശ്രമിക്കുന്നവർ നിങ്ങളുടെ സ്വന്തം കുടുംബത്തെ പോലും ഒരിക്കൽ ഇവർ ഉൾപ്പെടുത്തുമെന്ന് ഓർക്കണം. സ്ത്രീകൾ ആദരിക്കപ്പെടേണ്ടവരാണ്, അല്ലാതെ നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് ഉപയോഗിക്കാനുള്ള കരുക്കളല്ല', ഖുശ്ബു സോഷ്യൽ മീഡിയയിൽ കുറിച്ചു. ഉദയനിധി സ്റ്റാലിനും പിതാവ് എം കെ സ്റ്റാലിനും ഇതിന് മുൻപും ഇത്തരം വിവാദങ്ങളിൽ പെട്ടിട്ടുണ്ടെന്നും ഉദയനിധി സ്വയം ഒരു നേതാവാണെന്ന് പറയുന്നതില്‍ ലജ്ജ തോന്നുവെന്നും ഖുശ്ബു കൂട്ടിച്ചേർത്തു.










0 comments