ad
Deshabhimani

അനിൽ അംബാനിയെ ഇഡി ചോദ്യം ചെയ്യുന്നു

anil
വെബ് ഡെസ്ക്

Published on Aug 05, 2025, 12:47 PM | 1 min read

ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനി ചൊവ്വാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായി. അദ്ദേഹത്തിന്റെ കമ്പനികൾക്കെതിരായ കോടിക്കണക്കിന് രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അന്വേഷണം.


സെൻട്രൽ ഡൽഹിയിലെ കേന്ദ്ര അന്വേഷണ ഏജൻസിയുടെ ഓഫീസിൽ രാവിലെ 11 മണിയോടെയാണ് അനിൽ എത്തിയത്. ജൂലൈ 24 ന് മുംബൈയിൽ അദ്ദേഹത്തിന്റെ 50 കമ്പനികളുടെ വിവിധ കേന്ദ്രങ്ങളിൽ ഇഡി റെയിഡ് ചെയ്തിരുന്നു. ബിസിനസ് ഗ്രൂപ്പിലെ എക്സിക്യൂട്ടീവുകൾ ഉൾപ്പെടെ 25 ആളുകളുടെ ഓഫീസുകളിലും പരിശോധന നടന്നു.


കേസുകൾ നേരത്തെ ആരോപണത്തിലുള്ളവ


റിലയൻസ് ഇൻഫ്രാസ്ട്രക്ചർ (ആർ ഇൻഫ്ര) ഉൾപ്പെടെ അനിൽ അംബാനിയുടെ ഒന്നിലധികം ഗ്രൂപ്പ് കമ്പനികൾ ₹17,000 കോടിയിലധികം സാമ്പത്തിക ക്രമക്കേടുകളും കൂട്ടായ വായ്പ തിരിമറിയും നടത്തി എന്നായിരുന്നു ആദ്യ കേസ്.


2017 നും 2019 നും ഇടയിൽ അംബാനിയുടെ ഗ്രൂപ്പ് കമ്പനികൾക്ക് നിബന്ധനകൾ ലംഘിച്ച് യെസ് ബാങ്ക് നൽകിയ ഏകദേശം ₹3,000 കോടിയുടെ പ്രത്യേക വായ്പയും അന്വേഷിക്കുന്നു. രണ്ട് സിബിഐ എഫ്‌ഐആറുകളിൽ നിന്നും നാഷണൽ ഹൗസിംഗ് ബാങ്ക്, സെബി, നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് അതോറിറ്റി, ബാങ്ക് ഓഫ് ബറോഡ എന്നിവയിൽ നിന്നും ശേഖരിച്ച വിവരങ്ങൾ വഴിയാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എത്തിയത്.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home