ad
Deshabhimani

ഗാർഹിക സിലിണ്ടറുകൾ വ്യാപാര ആവശ്യത്തിന് ഉപയോഗിച്ചു; ആന്ധ്രയിൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ വ്യാപക റെയ്ഡ്

LPG Gas cylinder
വെബ് ഡെസ്ക്

Published on Mar 21, 2026, 01:07 PM | 1 min read

വിജയനഗരം: ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകൾ നിയമവിരുദ്ധമായി വ്യാപാര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെ ആന്ധ്രപ്രദേശിൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ കർശന നടപടി.


ജില്ലാ കളക്ടർ എസ് രാംസുന്ദർ റെഡിയുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ 55 സിലിണ്ടറുകൾ പിടിച്ചെടുക്കുകയും 19 പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യതക്കുറവ് മുതലെടുത്ത് ഹോട്ടലുകളും ടിഫിൻ സെന്ററുകളും ഗാർഹിക സിലിണ്ടറുകൾ വ്യാപകമായി ഉപയോഗിക്കുന്നതായി പരാതി ലഭിച്ചിരുന്നു.


ഇത്തരത്തിൽ സിലിണ്ടറുകൾ വഴിതിരിച്ചുവിടുന്നത് വീടുകളിലേക്കുള്ള പാചകവാതക വിതരണത്തിൽ വലിയ കുറവുണ്ടാക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. വിജയനഗരം ജില്ലയിലെ വിവിധയിടങ്ങളിലായി രൂപീകരിച്ച പ്രത്യേക സ്ക്വാഡുകളാണ് റെയ്ഡിന് നേതൃത്വം നൽകിയത്.


ജില്ലയിൽ നിലവിൽ പാചകവാതക ക്ഷാമമില്ലെന്നും ഓയിൽ കമ്പനികളിൽ നിന്ന് കൃത്യമായി വിതരണം നടക്കുന്നുണ്ടെന്നും സിവിൽ സപ്ലൈസ് ഓഫീസർ അറിയിച്ചു. പരിഭ്രാന്തരായി സിലിണ്ടറുകൾ മുൻകൂട്ടി ബുക്ക് ചെയ്യരുതെന്ന് കളക്ടർ ജനങ്ങളോട് അഭ്യർത്ഥിച്ചു.


ഇത് വിപണിയിൽ അനാവശ്യമായ ക്ഷാമമുണ്ടാക്കാൻ കാരണമാകും. പാചകവാതക വിതരണം നിരീക്ഷിക്കാൻ പ്രത്യേക കൺട്രോൾ റൂമും ജില്ലയിൽ സജ്ജമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home