ad
Deshabhimani

അമരാവതി ഇനി ആന്ധ്രയുടെ ഔദ്യോഗിക തലസ്ഥാനം, രാഷ്ട്രപതിയുടെ അംഗീകാരമായി

g
വെബ് ഡെസ്ക്

Published on Apr 07, 2026, 10:56 AM | 1 min read

അമരാവതി: ആന്ധ്രപ്രദേശിന്റെ ഭരണ കേന്ദ്രമായി അമരാവതിയെ ഉയർത്താനുള്ള ദീർഘകാലത്തെ ആവശ്യങ്ങൾക്ക് അന്ത്യം. 2026-ലെ ആന്ധ്രപ്രദേശ് പുനഃസംഘടന (ഭേദഗതി) നിയമത്തിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. ഇതോടെ അമരാവതിക്ക് സംസ്ഥാനത്തിന്റെ നിയമപരമായ ഏക തലസ്ഥാനം എന്ന പദവി കൈവന്നു. രാഷ്ട്രപതിയുടെ അംഗീകാരത്തിന് പിന്നാലെ കേന്ദ്ര ഗസറ്റ് വിജ്ഞാപനവും പുറത്തിറക്കി.


2014-ൽ സംസ്ഥാനം വിഭജിക്കപ്പെട്ടപ്പോൾ ഉണ്ടായ ഭരണപരമായ അനിശ്ചിതത്വങ്ങൾക്കാണ് ഇതോടെ അറുതിയായത്. പുതിയ നിയമപ്രകാരം, അമരാവതി ആന്ധ്രപ്രദേശിന്റെ സ്ഥിരമായ തലസ്ഥാനമായി അംഗീകരിക്കപ്പെട്ടു.


2014-ലെ വിഭജന കരാർ പ്രകാരം ഹൈദരാബാദ് പത്ത് വർഷത്തേക്ക് ആന്ധ്രയുടെയും തെലങ്കാനയുടെയും സംയുക്ത തലസ്ഥാനമായിരുന്നു. ഈ കാലാവധി കഴിഞ്ഞതോടെ സംസ്ഥാനത്തിന് സ്വന്തമായി ഒരു തലസ്ഥാനം വേണമെന്ന ആവശ്യം ശക്തമായി. പുതിയ ഭേദഗതി പ്രകാരം, ഹൈദരാബാദിന്റെ സംയുക്ത തലസ്ഥാന പദവി അവസാനിച്ച അതേ ദിവസം മുതൽ തന്നെ അമരാവതി ആന്ധ്രയുടെ ഔദ്യോഗിക തലസ്ഥാനമായി മാറി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home