ഡൽഹിയിലെ വായു ‘വളരെ മോശം’; 2019 ന് ശേഷം ഏറ്റവും ചൂടുകൂടിയ നവംബറെന്ന്‌ റിപ്പോർട്ട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 30, 2024, 12:58 PM | 0 min read

ന്യൂഡൽഹി > ഡൽഹിയിലെ വായു ഗുണനിലവാരത്തിൽ വീണ്ടും ആശങ്ക. ശനിയാഴ്ച  രാവിലെ 9 മണിയോടെ എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 351 രേഖപ്പെടുത്തി. എക്യുഐയിൽ  ‘വളരെ മോശം’ വിഭാഗത്തിലാണ്‌ ഇത്‌ ഉൾപ്പെടുന്നത്‌.  നഗരത്തിലെ താപനില  9.8 ഡിഗ്രി സെൽഷ്യസാണ്‌. ഈ സീസണിലെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ താപനിലയാണിത്‌. പരമാവധി താപനില 26 ഡിഗ്രി സെൽഷ്യസായി മാറാൻ സാധ്യതയുണ്ട്‌. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഏറ്റവും ചൂടുകൂടിയ നവംബറായിരുന്നു ഇതെന്നും അധികൃതർ അറിയിച്ചു.

2024 നവംബറിലെ ശരാശരി കുറഞ്ഞ താപനില 14.9 ഡിഗ്രി സെൽഷ്യസാണ്. ദീർഘകാലമായി നവംബറിലെ ശരാശരി താപനില 13 ഡിഗ്രി സെൽഷ്യസാണ്‌. അതിനേക്കാൾ ഏകദേശം 2 ഡിഗ്രി സെൽഷ്യസ് കൂടുതലാണ് ഇത്തവണത്തെ താപനില. ശരാശരി കൂടിയ താപനില 29.5 ഡിഗ്രി സെൽഷ്യസാണ്.  2019 ന് ശേഷം ഇക്കൊല്ലമാണ്‌   നവംബറിൽ ഏറ്റവും കൂടുതൽ ചൂട്‌  അടയാളപ്പെടുത്തുന്നത്‌.

മുൻ ദിവസങ്ങളിൽ വായു മലിനീകരണം തടയുന്നതിനായി ഡൽഹി -എൻസിആറിൽ നടപ്പാക്കുന്ന കർശനമായ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (ജിആർഎപി)4 നടപടികളിൽ ഇളവ് നൽകുന്നത് സുപ്രീംകോടതി എതിർത്തിരുന്നു.


എന്നാൽ  വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറക്കാമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. ധാരാളം വിദ്യാർഥികൾക്ക് ഉച്ചഭക്ഷണവും ഓൺലൈൻ ക്ലാസുകളും ലഭിക്കാത്തതും എയർ പ്യൂരിഫയറുകൾ ലഭ്യമല്ലാത്തതും ചൂണ്ടിക്കാട്ടിയാണ് സ്കൂളുകൾ വീണ്ടും തുറക്കുന്നത്‌ പരിഗിക്കാമെന്ന്‌ എയർ ക്വാളിറ്റി മാനേജ്‌മെന്റ്‌ കമ്മീഷനോട് (സിഎക്യുഎം) കോടതി നിർദ്ദേശിച്ചത്.

 



deshabhimani section

Related News

View More
0 comments
Sort by

Home