ഡൽഹി വായുമലിനീകരണം: വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാം, മറ്റു ഇളവുകളില്ലെന്ന്‌ സുപ്രീംകോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 25, 2024, 05:08 PM | 0 min read

ന്യൂഡൽഹി > വായു മലിനീകരണം തടയുന്നതിനായി ഡൽഹി -എൻസിആറിൽ നടപ്പാക്കുന്ന കർശനമായ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (ജിആർഎപി)4 നടപടികളിൽ ഇളവ് നൽകാൻ വിസമ്മതിച്ച്‌ സുപ്രീംകോടതി.  എന്നാൽ  വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറക്കാമെന്ന് നിർദ്ദേശിച്ചു. ധാരാളം വിദ്യാർഥികൾക്ക് ഉച്ചഭക്ഷണവും ഓൺലൈൻ ക്ലാസുകളും ലഭിക്കാത്തതും എയർ പ്യൂരിഫയറുകൾ ലഭ്യമല്ലാത്തതും ചൂണ്ടിക്കാട്ടി സ്കൂളുകൾ വീണ്ടും തുറക്കുന്നത്‌ പരിഗിക്കാമെന്ന്‌ എയർ ക്വാളിറ്റി മാനേജ്‌മെന്റ്‌ കമ്മീഷനോട് (സിഎക്യുഎം) കോടതി നിർദ്ദേശിച്ചു .

തലസ്ഥാനത്തേക്ക് ട്രക്കുകൾ പ്രവേശിക്കുന്നത് തടയാൻ കഴിയാത്ത സാഹചര്യത്തിൽ ഡൽഹി സർക്കാരിനും സിറ്റി പൊലീസിനും എതിരെ നടപടിയെടുക്കാൻ സിഎക്യുഎമ്മിനോട് ആവശ്യപ്പെട്ട് സുപ്രീം കോടതി അധികാരികളെ രൂക്ഷമായി വിമർശിച്ചു.  നിർമാണ പ്രവർത്തനങ്ങളിൽ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ  ലേബർ സെസ് തൊഴിലാളികളുടെ ഉപജീവനത്തിനായി ഉപയോഗിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം നേരിയ തോതിൽ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, തിങ്കളാഴ്ച രാവിലെ എയർ ക്വാളിറ്റി ഇൻഡക്‌സിൽ   മലിനീകരണ തോത് ഇപ്പോഴും 'പുവർ' വിഭാഗത്തിൽ തന്നെ തുടരുകയാണ്‌.

കാർബൺ, ഓസോൺ, ഫോസിൽ കത്തിക്കൽ, വിളവെടുപ്പിന്‌ ശേഷമുള്ള കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് തുടങ്ങി നിരവധി കാരണങ്ങളാണ്‌ മലീനീകരണത്തിന്‌ പിന്നിൽ. ഇതോടൊപ്പം കാലാവസ്ഥാ വ്യതിയാനം കൂടിയാകുമ്പോൾ മലിനീകരണ തോത്‌ വർധിക്കുന്നു. ഇന്തോ – ഗംഗാ സമതലങ്ങളിലും വടക്കൻ, മധ്യ ഇന്ത്യൻ പ്രദേശങ്ങളിലും  മലിനീകരണ തോത്  വളരെക്കുടുതലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home