വന്ദേഭാരതിലെ ഭക്ഷണത്തിൽ പ്രാണി; കേറ്ററിങ് ഏജൻസിക്ക് 50,000 പിഴ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2024, 12:09 PM | 0 min read

ചെന്നൈ > വന്ദേഭാരതിൽ യാത്രക്കിടെ ലഭിച്ച ഭക്ഷണത്തിൽ പ്രാണി. തിരുനെൽവേലി- ചെന്നൈ വന്ദേഭാരതിൽ യാത്രക്കാരന് ലഭിച്ച സാമ്പാറിലാണ് പ്രാണിയെ കണ്ടെത്തിയത്. ഭക്ഷണത്തിൽ പ്രാണിയുള്ളതിന്റെ ദൃശ്യങ്ങൾ യാത്രക്കാരൻ സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ചിരുന്നു. വന്ദേ ഭാരത് ട്രെയിനുകളിലെ ശുചിത്വ നിലവാരത്തെ നിരവധിയാളുകൾ ചോദ്യം ചെയ്തതോടെ ദക്ഷിണ റെയിൽവേ മാപ്പ് പറഞ്ഞു. സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് റെയിൽവേ ഉത്തരവിട്ടു. തുടർന്ന് ദിണ്ടിഹുൽ സ്റ്റേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ ഭക്ഷണപ്പൊതി പരിശോധിച്ചു. പാത്രത്തിന്റെ അടപ്പിൽ പ്രാണി കുടുങ്ങിയതായി പരിശോധനയിൽ കണ്ടെത്തി. കേറ്ററിങ് ഏജൻസിക്ക് 50,000 രൂപ പിഴ ചുമത്തി.

 



deshabhimani section

Related News

View More
0 comments
Sort by

Home