ad
Deshabhimani

പ്രത്യേക പദവി: ജമ്മുകശ്‌മീർ നിയമസഭയിൽ വീണ്ടും കൈയാങ്കളി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2024, 11:35 AM | 0 min read

ന്യൂഡൽഹി> കേന്ദ്രസർക്കാർ കവർന്നെടുത്ത പ്രത്യേകാവകാശങ്ങളടങ്ങിയ 370 ആം വകുപ്പ്‌ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ പാസാക്കിയ പ്രമേയത്തിന്റെ പേരിൽ ജമ്മു കശ്മീർ നിയമസഭയിൽ ഇന്നും കൈയാങ്കളി. പ്രമേയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അം​ഗങ്ങൾ രം​ഗത്തെത്തിയതോടെ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി.

ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയാണ്‌ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുന്ന പ്രമേയം അവതരിപ്പിച്ചത്‌. കശ്‌മീർ ജനതയുടെ  തനതായ വ്യക്തിത്വവും സംസ്കാരവും അവകാശങ്ങളും വകുപ്പിനാൽ സംരക്ഷിക്കപ്പെട്ടതാണന്നും അത്‌ പുനഃസ്ഥാപിക്കാൻ തെരെഞ്ഞെടുക്കപ്പെട്ട സർക്കാരുമായി കേന്ദ്രസർക്കാർ കൂടിയാലേചന തുടങ്ങണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.

അവതരണം പ്രതിപക്ഷനേതാവ്‌ സുനിൽ ശർമയുടെ നേതൃത്വത്തിൽ 29 ബിജെപി എംഎൽഎമാർ എതിർത്തത്‌ ഇരുപക്ഷവും തമ്മിലുള്ള വൻ വാഗ്വാദത്തിലേയ്‌ക്ക്‌ നയിച്ചു. പ്രമേയം അവതരിപ്പിച്ച്‌ ഒമർ സർക്കാർ പാർലമെന്റിനെയും സുപ്രീംകോടതിയേയും അവഹേളിച്ചുവെന്നാണ്‌ ബിജെപി അവകാശവാദം. ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച വീണ്ടും ഭരണ പ്രതിപക്ഷ അ​ഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home