വിഴിഞ്ഞം ഓഹരി കൈമാറ്റം: മുഖ്യമന്ത്രി അറിഞ്ഞില്ലെന്നത് അംഗീകരിക്കാനാവില്ല- എം വി ഗോവിന്ദൻ

കോഴിക്കോട്: കൺസഷൻ കരാറിന് വിരുദ്ധമായി വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരി മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിക്ക് കൈമാറാനുള്ള അദാനിയുടെ നടപടി അറിഞ്ഞില്ലെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം അംഗീകരിക്കാനാവില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
കരാർ പ്രകാരം 25 ശതമാനത്തിൽ കൂടുതൽ ഓഹരി കൈമാറാൻ സംസ്ഥാന സർക്കാരിന്റെ അംഗീകാരം വേണം. എന്നാൽ, ഇൗ വ്യവസ്ഥ മറികടന്നാണ് അദാനി ഗ്രൂപ്പ്, ലോകത്തെ വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ എംഎസ്‍സിക്ക് ഓഹരി വിൽക്കാൻ ശ്രമിക്കുന്നത്. അദാനിയുമായി ബന്ധപ്പെട്ട് ബാഗ്ലൂർ യാത്ര സംഘടിപ്പിച്ച, വിവിധ ഡീലുകൾ അതിന്റെ തുടർച്ചയിൽ ധവളപത്രത്തിൽ വരെ കൂട്ടിചേർത്ത മുഖ്യമന്ത്രി പത്രങ്ങളിലൂടെ മാത്രമെ ഇക്കാര്യങ്ങൾ അറിയൂ എന്ന് വിശദീകരിക്കുന്നത് അംഗീകരിക്കാൻ സാധിക്കുന്നതോ ഉൾക്കൊള്ളാൻ കഴിയുന്നതോ അല്ലെന്നും അദ്ദേഹം പറഞ്ഞു.











0 comments