വേടനെ ഇന്ന്‌ വീണ്ടും ചോദ്യംചെയ്യും

vedan sj bw.
വെബ് ഡെസ്ക്

Published on Sep 10, 2025, 01:41 AM | 1 min read

കാക്കനാട്‌ : യുവ ഡോക്ടറെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയെ തൃക്കാക്കര പൊലീസ് ചോദ്യംചെയ്‌തു. ആറേകാൽ മണിക്കൂറോളം നീണ്ടു. ചൊവ്വ രാവിലെ 10നാണ്‌ വേടൻ അന്വേഷണോദ്യോഗസ്ഥന് മുന്നിൽ ഹാജരായത്. വൈകിട്ട്‌ 4.15ന്‌ വിട്ടയച്ചു. ബുധൻ രാവിലെ വീണ്ടും ഹാജരാകും. ഹൈക്കോടതി വേടന്‌ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

തൃക്കാക്കര എസ്‌എച്ച്‌ഒ കിരൺ സി നായരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. 114 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി അന്വേഷകസംഘം തയ്യാറാക്കിയിരുന്നു. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ സംസാരിക്കാനില്ലെന്ന്‌ വേടൻ മാധ്യമങ്ങളോട്‌ പ്രതികരിച്ചു.

2021 ആഗസ്ത്‌ മുതൽ 2023 മാർച്ചുവരെയുള്ള കാലയളവിൽ കോഴിക്കോടും കൊച്ചിയിലുമടക്കം അഞ്ചിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നും പിന്നീട് വിവാഹം കഴിക്കാതെ ഒഴിവാക്കിയെന്നുമാണ് യുവതിയുടെ പരാതി. പാട്ട് പുറത്തിറക്കാനെന്ന പേരിൽ 31,000 രൂപ തട്ടിയെന്നും പരാതിയിൽ ആരോപിക്കുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home