സതീശന്റെ പൊയ്മുഖം തുറന്നുകാട്ടിയതിന് സുന്നി പ്രഭാഷകനെതിരെ സൈബർ ആക്രമണം

വി ഡി സതീശൻ, ജവാദ് മുസ്‌തഫാവി
തിരുവനന്തപുരം: ധ്രുവീകരണത്തിലൂടെ അധികാരം നടാൻ ശ്രമിക്കുന്ന കോൺഗ്രസിനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും വിമർശിച്ചതിന് സുന്നി പ്രഭാഷകനെതിരെ യുഡിഎഫ് അണികളുടെ സൈബർ ആക്രമണം. സുന്നി പ്രഭാഷകനായ ജവാദ് മുസ്‌തഫാവിക്കെതിരെയാണ് കോൺഗ്രസ്, മുസ്ലിംലീഗ് സൈബർസേനകളുടെ നേതൃത്വത്തിൽ ആക്രമണം.
ആർഎസ്എസ് നേതാക്കളുമായും വർഗീയപ്രചാരണം നടത്തുന്നവരുമായും സതീശനുള്ള ബന്ധം ജവാദ് മുസ്‌തഫാവി ഫേസ്ബുക്ക് കുറിപ്പുകളിലൂടെയും ചാനൽ ചർച്ചകളിലൂടെയും തുറന്നുകാട്ടിയിരുന്നു. വർഗീയത പ്രചരിപ്പിച്ചതിന് ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തതിനെതിരെ രംഗത്തെത്തിയത് സതീശനാണ്. ഷാജൻ സ്‌കറിയയെ ഇടക്കിടയ്‌ക്ക് സൽക്കരിച്ചില്ലെങ്കിൽ ഉറക്കം വരാത്ത സതീശനാണ് വെള്ളാപ്പള്ളിയെക്കുറിച്ച് അസ്വസ്ഥനാകുന്നത്. അതേ സതീശൻ തന്നെയാണ്, മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയെ ന്യായീകരിക്കുകയും ചെയ്തതെന്നും ജവാദ് മുസ്‌തഫാവി പറഞ്ഞിരുന്നു. ഇതാണ് യുഡിഎഫ് അണികളെ പ്രകോപിപ്പിച്ചത്.
അതിരൂക്ഷമായ ഭാഷയിലാണ് സുന്നി പ്രഭാഷകനെതിരായ അധിക്ഷേപം നടക്കുന്നത്. ഇത് തള്ളിപ്പറയാൻ കോൺഗ്രസ്, ലീഗ് നേതാക്കൾ തയ്യാറായിട്ടുമില്ല.










0 comments