നെഞ്ചിൽ കൂർത്ത കമ്പി കുത്തിക്കയറി: ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് മെഡിക്കൽ കോളേജ് ഡോക്ടർമാർ

തൃശൂർ: നെഞ്ചിൽ കുത്തിക്കയറിയ, മീൻ പിടിക്കാൻ ഉപയോഗിക്കുന്ന കൂർത്ത കമ്പി (ഫിഷിംഗ് ഹാർപൂ
നെഞ്ചിൽ കൂർത്ത കമ്പി കുത്തിക്കയറി: ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് മെഡിക്കൽ കോളേജ് ഡോക്ടർമാർൺ) രണ്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് തൃശൂർ ഗവൺമെൻറ് മെഡിക്കൽ കോളജിലെ ഡോക്ടർമാർ. റോഡിൽ വീണപ്പോഴാണ് യുവാവിൻറെ ശരീരത്തിൽ ഹാർപൂൺ കുത്തിക്കയറിയത്.
ഹൃദയത്തിൻറെ തൊട്ടടുത്താണ് ആയുധം തറച്ചിരുന്നത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ശസ്ത്രക്രിയയ്ക്കു ലക്ഷങ്ങൾ ചെലവുവരുമെന്നാണ് അറിയിച്ചത്. ജീവൻ തിരിച്ചുകിട്ടുന്ന കാര്യത്തിൽ സംശയവും പ്രകടിപ്പിച്ചതോടെ ബന്ധുക്കൾ യുവാവിനെ മെഡിക്കൽ കോളജിലേക്കു കൊണ്ടുവരികയായിരുന്നു.മാള സ്വദേശിയായ 27കാരനാണ് ഡോക്ടർമാരുടെ സന്ദർഭോചിതമായ ഇടപെടലിലൂടെ ജീവൻ തിരിച്ചുകിട്ടിയത്.
ഡ്യൂട്ടി ഡോക്ടർ യുവാവിൻറെ സിടി സ്കാൻ, എക്സ്-റേ റിപ്പോർട്ടുകൾ ഫോണിലൂടെ മുതിർന്ന ഡോക്ടർ സി രവീന്ദ്രനെ അറിയിച്ചപ്പോൾ ഗുരുതരമാണെന്ന് മനസിലാക്കി ആവശ്യമായ നിർദേശങ്ങൾ നൽകുകയും ഉടൻ ആശുപത്രിയിൽ എത്തുകയുമായിരുന്നു. തുടർന്ന് യുവാവിനെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയാണ് ജീവൻ രക്ഷിച്ചത്.










0 comments