കലിക്കറ്റ് സർവകലാശാലയിലെ സ്റ്റുഡൻസ് യൂണിയൻ ഓഫീസ് കെഎസ്‍യു-എംഎസ്എഫ് അക്രമികൾ തകർത്തു

തേഞ്ഞിപ്പലം: കലിക്കറ്റ് സർവകലാശാല ഡിപ്പാർട്ടുമെൻ്റൽ സ്റ്റുഡൻസ് യൂണിയൻ ഓഫീസ് കെഎസ്‍യു-എംഎസ്എഫ് അക്രമികൾ തകർത്തു. ആക്രമണത്തിൽ വിദ്യാർഥിനികൾ ഉൾപ്പടെ നാല് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് അക്രമണം നടത്തിയത്. യുഡിഎസ്എഫ് കാരുടെ നേതൃത്വത്തിലുള്ള യൂണിവേഴ്സിറ്റി യൂണിയൻ കഴിഞ്ഞ നാലു ദിവസങ്ങളിലായി കാമ്പസിൽ നടത്തുന്ന കഫിൻ കാർണിവലി'ൻ്റെ മറവിലാണ് അക്രമികൾ സർവകലാശാല കാമ്പസിൽ തമ്പടിച്ചത്. മാരകായുധങ്ങളുമായിട്ടായുന്നു ഇവരുടെ അഴിഞ്ഞാട്ടം. കാമ്പസിൽ എസ്എഫ്ഐ സ്ഥാപിച്ചിട്ടുള്ള ഛായാ ചിത്രങ്ങൾ തകർക്കാനും കെഎസ്‍യു-എംഎസ്എഫ് അക്രമികൾ ശ്രമിച്ചു. ഇത് എസ്എഫ്ഐ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുഡിഎസ്എഫുകാർ ഡിഎസ്‍യു ഓഫീസ് തകർത്തത്.
ഓഫീസിന്റെ വാതിൽ പൊളിച്ചു. വാട്ടർ കൂളറും ഫർണീച്ചറുകളും നശിപ്പിച്ചു. യൂണിവേഴ്സിറ്റി യൂണിയൻ മലപ്പുറം ജില്ല എക്സിക്യൂട്ടീവ് അംഗം പി കെ മുബഷിറിൻ്റെയും പി എ ജവാദിൻ്റെയും നേതൃത്വത്തിലാണ് അക്രമം നടത്തിയത്. ഡിഎസ്‍യു വൈസ് ചെയർപേഴ്സൺ കെ കീർത്തന, അലേഖ് ആർ നാഥ്, ബി എസ് അക്ഷയ്, തീർത്ഥ സുനിൽ, നിഖിൽ റിയാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂണിവേഴ്സിറ്റി യൂണിയൻ്റെ കാലാവധി കഴിഞ്ഞെങ്കിലും പുതിയ യൂണിയൻ നിലവിൽ വന്നിട്ടില്ലയെന്ന സാങ്കേതികത്വത്തിലാണ് നിലവിൽ കെഎസ്‍യു-എംഎസ്എഫുകാർ തുടരുന്നത്. ഈ യൂണിയൻ്റെ ചെയർപേഴ്സണടക്കം കഴിഞ്ഞ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ തോറ്റവരാണ്. ഡിഎസ്‍യു ഭരിക്കുന്നത് എസ്എഫ്ഐ ആണ്.









0 comments