എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനം: വിപുലമായ ഒരുക്കങ്ങൾ

കോഴിക്കോട്: 22 വർഷങ്ങൾക്കുശേഷം കേരളത്തിൽ നടക്കുന്ന എസ്എഫ്ഐ അഖിലേന്ത്യാസമ്മേളനം ചരിത്രവിജയമാക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ. 18-ാമത് അഖിലേന്ത്യാ സമ്മേളനം വിജയിപ്പിക്കാൻ വിപുലമായ ഒരുക്കങ്ങൾ സജ്ജമായി. ജൂൺ 27 മുതൽ 30 വരെ കോഴിക്കോട്ടാണ് സമ്മേളനം നടക്കുന്നത്. പി എ മുഹമ്മദ് റിയാസ്, എം മെഹബൂബ്എ, പി എസ് സഞ്ജീവ്, എം ശിവപ്രസാദ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ജൂൺ 20ന് രാജ്യവ്യാപകമായി പതാകദിനം ആചരിക്കും. രക്തസാക്ഷി കുടുംബങ്ങളിൽനിന്നുള്ള പതാക പ്രതിനിധി സമ്മേളനനഗരിയിൽ ഉയർത്തും. കെ വി സുധീഷിന്റെ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് കൊടിമരജാഥയും ധീരജ് രാജേന്ദ്രന്റെ സ്മൃതികൂടിരത്തിൽനിന്ന് പതാജജാഥയും മധുരയിൽനിന്ന് ദീപശിഖാ ജാഥയും നടത്തും.
കോഴിക്കോട് ബീച്ചിൽ തയ്യാറാക്കിയ പലസ്തീൻ സോളിഡാരിറ്റി മഞ്ചിലെ സിതാറാം യെച്ചൂരി- നേപ്പാൾദേവ് ഭട്ടാചാര്യ നഗറിൽ ചേരുന്ന പ്രതിനിധി സമ്മേളനം 27ന് രാവിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാറും, തിയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ എം കെ റൈന എന്നിവർചേർന്ന് ഉദ്ഘാടനം ചെയ്യും. 519 പ്രതിനിധികളും 184 നിരീക്ഷകരും 80 കേന്ദ്രകമ്മിറ്റിയംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും. അരലക്ഷം വിദ്യാർഥികൾ പങ്കെടുക്കുന്ന റാലിയും പൊതുസമ്മേളനവും 30ന് രാവിലെ 11മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.










0 comments