പറയാത്ത കാര്യങ്ങളും പൊലീസ് എഫ്‌ഐആറിൽ ചേർത്തു; വിമർശനവുമായി കെ എസ് അരുൺകുമാർ

തിരുവനന്തപുരം: ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ചു എന്ന കേസിൽ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവയ്ക്കാത്ത കാര്യങ്ങളും എഫ്‌ഐആറിൽ ചേർത്തുവെന്ന് സിപിഐ എം എറണാകുളം ജില്ലാ സെക്രെട്ടറിയറ്റ് അംഗം കെ എസ് അരുൺ കുമാർ.
സംസ്ഥാനത്ത് വിമർശിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്ന കേന്ദ്രനയമാണ് നടക്കുന്നത്. കേസ് പിൻവലിക്കില്ലെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അമേരിക്കൻ യാത്രയെക്കുറിച്ചുള്ള കുറിപ്പിലാണ് അരുൺ കുമാറിനെതിരെ കേസെടുത്തത്.
ഒരു പരിശോധനയുമില്ലാതെ രാഷ്ട്രീയലക്ഷത്തോടെ ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ വേണ്ടിയാണു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിനു വേണ്ടി വിചാരണ നേരിടേണ്ട സ്ഥിതിയാണ്. മോദി സർക്കാർ ചെയ്യുന്ന അതെ നയം തന്നെയാണ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള വിഡി സതീശൻ സർക്കാരും സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് കാലത്തെ ഏതെങ്കിലും മന്ത്രിയായിരുന്നു അമേരിക്കയിൽ കല്യാണത്തിന് പോയതെങ്കിൽ വലിയ ചർച്ച ആയേനെ എന്നും യുഡിഎഫിന് മാത്രം പ്രത്യേക പ്രിവിലേജ് ആണെന്നും പറയുന്ന പോസ്റ്റിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മാധ്യമങ്ങൾക്കെതിരെയുള്ള വിമർശനമായി പങ്കുവച്ച പോസ്റ്റിൽ ആഭ്യന്തരമന്ത്രിയെ അധിക്ഷേപിക്കുന്നു എന്ന വിചിത്രവാദമുയർത്തിയാണ് കെ എസ് അരുൺ കുമാറിനെതിരെ കേസെടുത്തത്.









0 comments