കോട്ടയത്ത് ഉരുൾപൊട്ടലിൽ ഒരു മരണം; മൃതദേഹം കണ്ടെത്തി

ജോസഫിൻ ജോണി
കോട്ടയം: കോട്ടയത്തുണ്ടായ ഉരുൾപൊട്ടലിൽ ഒരു മരണം. പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ മകന്‍ ജോസഫിൻ ജോണിയെ മരണപ്പെട്ട നിലയിൽ മണ്ണിനടിയിൽ നിന്ന് കണ്ടെടുത്തു. ജോണിയുടെ ഭാര്യ റെജീനയ്ക്കുവേണ്ടി തെരച്ചിൽ തുടരുകയാണ്. വാഗമണ്ണിൽ കോലാഹല മേട്ടിൽ വീടിന് മുകളിൽ മണ്ണിടിച്ചിലുണ്ടായി. ഒരാൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. കൊക്കയാറിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.
അതിശക്ത മഴയിൽ ഇടുക്കി കുടയത്തൂർ അടൂർ മലയിലും മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഒരാൾ മരിച്ചിരുന്നു. അടൂർമല സ്വദേശി രവിയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. വീടിനുള്ളിൽ അകപ്പെട്ടിരുന്ന രവിയുടെ ഭാര്യ സുമതി മരണപ്പെട്ടു. പത്തനംതിട്ട തൂമ്പാക്കുളത്തും ഉരുൾപൊട്ടലുണ്ടായി. വാഗമണ്ണിൽ കോലാഹല മേട്ടിൽ വീടിന് മുകളിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഒരാൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്.
അതേസമയം കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇതുവരെ ആറു കേന്ദ്രങ്ങളില്ലാണ് ക്യാമ്പുകൾ തുറന്നത്. ജെ ജെ മർഫി സ്കൂൾ എന്തയാർ, സി.എം.എസ് എൽ.പി സ്കൂൾ കൂട്ടിക്കൽ, ശങ്കർ മെമ്മോറിൽ സ്കൂൾ ഇളംകാട്, തുഷാര ക്ലബ് പെരുന്തുരുത്ത്, സി എം എസ് എൽ പി സ്കൂൾ മുണ്ടക്കയം, സെൻറ് ജോസഫ് ഹൈസ്കൂൾ പുത്തൻചന്ത എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്.
എല്ലാ കേന്ദ്രങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. കോട്ടയം ജില്ലയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി താലൂക്ക് ആസ്ഥാനങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റുമുകൾ തുറന്നു.
ഫോൺ നമ്പരുകൾ ചുവടെ.
ജില്ലാ കൺട്രോൾ റൂം, കളക്ടറേറ്റ് -94465 62236
താലൂക്ക് കൺട്രോൾ റൂമുകൾ
കോട്ടയം- 85479 85727
ചങ്ങനാശേരി- 9496014587
മീനച്ചിൽ-9496686325
കാഞ്ഞിരപ്പള്ളി-9495265800
വൈക്കം- 9496174871
കനത്തമഴയെ തുടർന്ന് വാഗമൺ കോലാഹലമേട്ടിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു
വയനാട് ജില്ലയിൽ മഴ അതിശക്തമായതിനെത്തുടർന്ന് താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു.
മീനച്ചിലാര്‍ കരകവിഞ്ഞൊഴുകി. റോഡില്‍ ഗതാഗത തടസം
കോഴിക്കോട് മലയോരമേഖലയിൽ ശക്തമായ മഴ. ചാലിപ്പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. മലബാർ റിവർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഇന്ന് നടക്കാനിരുന്ന കയാക്കിങ് മത്സരം നിർത്തിവെച്ചു.
അതിശക്തമായ മഴ ; അരുവിക്കര, നെയ്യാർ ഡാമുകളുടെ ഷട്ടറുകൾ തുറന്നു










0 comments