കാർഷികരംഗത്തും വമ്പൻ പ്രഖ്യാപനങ്ങൾ; റബ്ബർ സബ്‌സിഡി കൂട്ടി, മൂല്യവർധിത ഉൽപ്പന്നങ്ങൾക്ക് ഊന്നൽ

തിരുവനന്തപുരം: കാർഷിക മേഖലയ്ക്ക് കരുത്തുപകരാൻ വൻ പദ്ധതികളുമായി രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്. കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കൃഷി ലാഭകരമാക്കുന്നതിനുമുള്ള സമഗ്രമായ നിർദ്ദേശങ്ങളാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചത്.
കേരളത്തിന്റെ കാർഷിക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ റബ്ബർ കൃഷിക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനം ബജറ്റിലുണ്ട്. റബ്ബർ കർഷകർക്ക് ആശ്വാസം റബ്ബർ ഉൽപ്പാദന ബോണസ് തുകയിൽ വർധനവ് വരുത്തി. കേന്ദ്ര വിഹിതം വെട്ടിക്കുറച്ചിട്ടും കർഷകരെ ചേർത്തുപിടിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
റബ്ബർ വിലയിടിവ് നേരിടുന്ന സാഹചര്യത്തിൽ കർഷകർക്ക് ഈ തീരുമാനം വലിയൊരു പിന്തുണയാകും. കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണത്തിനും വിതരണത്തിനുമായി കെ-ഗ്രോ പദ്ധതിക്ക് കൂടുതൽ വിഹിതം അനുവദിച്ചു.
മൂല്യവർധിത ഉൽപ്പന്നങ്ങളും ആധുനിക കൃഷിയും വെറുമൊരു ഉൽപ്പാദന കേന്ദ്രം എന്നതിലുപരി കാർഷിക ഉൽപ്പന്നങ്ങളെ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റി വിപണിയിലെത്തിക്കുന്നതിനുള്ള അഗ്രി-ടെക് പാർക്കുകൾക്കായി തുക വകയിരുത്തി.
പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിക്ക് രണ്ടാം ഘട്ടത്തിൽ കൂടുതൽ വിപുലമായ സഹായം നൽകും. നാളികേര കർഷകർക്കായി തെങ്ങു കൃഷി വ്യാപനത്തിനും നീര ഉൽപ്പാദനത്തിനും പ്രത്യേക പ്രോത്സാഹനം നൽകും.
കാലാവസ്ഥാ വ്യതിയാനം മൂലം കൃഷിനാശം നേരിടുന്ന കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ക്രോപ്പ് ഇൻഷുറൻസ് പദ്ധതികൾക്ക് മുൻഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രത്തിന്റെ കാർഷിക വിരുദ്ധ നയങ്ങൾക്കിടയിലും കർഷക ആത്മഹത്യകളില്ലാത്ത സംസ്ഥാനമായി കേരളത്തെ നിലനിർത്താൻ ഈ പ്രഖ്യാപനങ്ങൾ സഹായിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.











0 comments