നവജാത ശിശുവിനെ ക്വാറിയിൽ തള്ളിയ സംഭവം; അമ്മയ്ക്കെതിരെ കേസ്

തൃശൂര്‍: ആറ്റൂരിൽ നവജാത ശിശുവിനെ ക്വാറിയിൽ തള്ളിയ സംഭവത്തിൽ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. ആറ്റൂർ സ്വദേശിനി സ്വപ്ന (37) പൊലീസ് നിരീക്ഷണത്തിലാണ്. എട്ട് മാസം വളർച്ചയുള്ള കുഞ്ഞാണ് മരിച്ചത്.
രക്തസ്രാവം മൂലം സ്വപ്ന ചികിത്സ തേടിയപ്പോഴാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് പുറത്തറിയുന്നത്. യുവതി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടിൽ വെച്ച് തന്നെയാണ് പ്രസവിച്ചതെന്നും കുഞ്ഞ് മരിച്ചെന്നുമാണ് മൊഴി.
എന്നാൽ, മുഖത്ത് വെള്ളമൊഴിച്ച് കുഞ്ഞിനെ കൊന്നതാണെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.










0 comments