ad
Deshabhimani

print edition ഹാപ്പി ലോങ് ലൈഫ്' മുടങ്ങിയിട്ട് രണ്ട് മാസം; എന്തിനീ ക്രൂരത

KSRTC

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 29, 2026, 12:00 AM | 1 min read

തിരുവനന്തപുരം: ‘എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കൃത്യമായി നടന്ന പദ്ധതിയാണ്. യുഡിഎഫ് വന്നതുമുതൽ തകിടം മറിഞ്ഞു. അർബുദ രോഗികളുടെ സൗജന്യയാത്ര ആനുകൂല്യം പോലും വെട്ടുന്നത് കൊടുംക്രൂരതയാണ്.'–എറണാകുളം കോതമംഗലം സ്വദേശിയായ അറുപതുകാരന്റെ വാക്കുകളിലുണ്ട്‌ സർക്കാരിന്റെ അവണഗന.


അർബുദ ബാധിതനായ ഇദ്ദേഹത്തിന് നവംബറിലാണ്‌ ‘ഹാപ്പി ലോങ് ലൈഫ് ’ പദ്ധതി പ്രകാരം കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കുന്ന കാർഡ് ലഭിച്ചത്. ആറുമാസത്തിനുശേഷം പുതുക്കാറായപ്പോൾ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നു.


ഓൺലൈനായി അപേക്ഷിച്ച്‌ രണ്ട് മാസം കഴിഞ്ഞിട്ടും കാർഡ് ലഭിച്ചില്ലെന്നും ഈ അറുപതുകാരൻ പറഞ്ഞു. അർബുദ ചികിത്സയ്‌ക്ക്‌ പോകുന്നവർക്ക് സൗജന്യയാത്ര ലഭിക്കുന്നതാണ് പദ്ധതി . ഓർഡിനറി മുതൽ സൂപ്പർഫാസ്റ്റ് വരെയുള്ള ബസുകളിലാണിത്‌. രോഗിക്ക് സീറ്റും ഉറപ്പാക്കിയിരുന്നു.


സംസ്ഥാനത്തെ ആയിരത്തോളം അർബുദ ബാധിതർക്ക് കാർഡ് മുടങ്ങിയിട്ട് രണ്ട് മാസം പിന്നിട്ടു. സൗജന്യയാത്ര പദ്ധതി നിലച്ചിട്ടില്ലെന്നും കാർഡ് വിതരണം ആരംഭിച്ചുവെന്നും സോഫ്റ്റ്‌വെയർ നവീകരണം കാരണം കാലതാമസമുണ്ടായെന്നുമാണ്‌ കെഎസ്ആർടിസിയുടെ വാദം.


കാർഡ് യഥാസമയം വിതരണം ചെയ്യാനും പുതിയ അപേക്ഷ പരിശോധിക്കാനും പകരം സംവിധാനം ഏർപ്പെടുത്തിയില്ല. മാധ്യമങ്ങളിൽ വാർത്ത വന്നതിന്റെ അടിസ്ഥാനത്തിൽ രണ്ട് ദിവസംമുന്പ്‌ ജീവനക്കാരന് ചുമതല നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home