print edition അക്രമണത്തിന്റെ മുൻനിരയിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമാണക്കേസിലെ പ്രതി

കെഎസ്‌യു ആക്രമണത്തിൽ പങ്കാളിയായ വ്യാജസർട്ടിഫിക്കറ്റ് നിർമാണ കേസിലെ പ്രതി അനീഷ് കരിം (ഇടത്), ജലപീരങ്കി പ്രയോഗത്തിൽ പരിക്കേറ്റ ജില്ലാ കമ്മിറ്റി അംഗം ഐമാനെ പ്രവർത്തകർ ആശുപത്രിയിലേക്ക് മാറ്റുന്നു (വലത്)
തിരുവനന്തപുരം: എസ്‌എഫ്‌ഐ പ്രകടനത്തിനുനേരെയുള്ള കെഎസ്‌യു ആക്രമണം ആസൂത്രിതം. വിദ്യാർഥി സംഘടനയിൽപ്പെടാത്ത ക്രിമിനൽ സംഘത്തെ ഒപ്പമിറക്കിയാണ് കെഎസ്‌യു ആക്രമണത്തിന് കോപ്പുകൂട്ടിയത്. കേരള സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച കേസിലെ പ്രതി പത്തനാപുരം നടുമുരുപ്പ് അനീഷ് മൻസിലിൽ അനീഷ് കരീം കൂട്ടത്തിൽ പ്രധാനിയായിരുന്നു.
മന്ത്രി വിഷ്‌ണുനാഥിന്റെയും ഷാഫി പറന്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിന്റെയും അനുയായിയായ ഇയാൾ കരുതിക്കൂട്ടിയാണ് തലസ്ഥാനത്തെത്തിയത്. ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുണ്ട്. തലസ്ഥാനത്തെ യുദ്ധക്കളമാക്കാൻ മുന്നിൽനിന്നായിരുന്നു പ്രവർത്തനം.










0 comments