ad
Deshabhimani

നിധിൻ രാജിന്റെ മരണം: ഡോ. റാം റിമാൻഡിൽ

dr.ram nithin raj death

പിടിയിലായ ഡോ. റാമിനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Jul 20, 2026, 04:54 PM | 1 min read

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ്‌ വിദ്യാർഥി ആർ എൽ നിധിൻ രാജ്‌ മരിച്ച സംഭവത്തിൽ മുഖ്യപ്രതിയായ അധ്യാപകൻ ഡോ. എം കെ റാം റിമാൻഡിൽ. തലശേരി അഡീഷണൽ സെഷൻസ് കോടതിയാണ് 14 ദിവസത്തേക്ക് റാമിനെ റിമാൻഡ് ചെയ്തത്.


രൂപം മാറ്റി ഒളിവിൽ കഴിയവെ കുടകിൽ നിന്ന് ഇന്ന് രാവിലെയാണ് റാം പിടിയിലായത്. നിധിൻ രാജിന് നേരെ താൻ യാതൊരു തരത്തിലുള്ള ജാതി അതിക്ഷേപങ്ങളും നടത്തിയിട്ടില്ല എന്നാണ് റാം ആവർത്തിക്കുന്നത്. വകുപ്പ് മേധാവി എന്ന നിലയിൽ കർക്കശക്കാരനായിരുന്നു താനെന്നും ഇത് വിദ്യാർഥികളും നിധിൻ രാജും തെറ്റിദ്ധരിച്ചതാകാം എന്നാണ് റാം പറയുന്നത്.


തിങ്കൾ രാവിലെയാണ് ഇയാളെ കണ്ണൂർ ക്രൈം ബ്രാഞ്ച്‌ എസ്‌പി ഓഫീസിൽ എത്തിച്ചത്. കർണാടക, ആന്ധ്ര തുടങ്ങിയ ഭാഗങ്ങളിൽ ഒഴിവിൽ കഴിയുകയായിരുന്നു ഇയാൾ. റാമിന്‌ ഒളിവിൽ കഴിയാൻ പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെ സഹായമുണ്ടായിരുന്നോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്‌.


സംഭവത്തിലെ കൂട്ടുപ്രതി, അധ്യാപിക ഡോ. സംഗീത നമ്പ്യാർക്ക്‌ നേരത്തൈ മൂൻകൂർ ജാമ്യം ലഭിച്ചിരുന്നു. അധ്യാപകരുടെ മോശം പെരുമാറ്റവും ജാതി അധിക്ഷേപവും ഭീഷണിയും മൂലമാണ്‌ നിധിൻ രാജ്‌ കോളേജ്‌ കെട്ടിടത്തിൽ നിന്ന്‌ ചാടി ജീവനൊടുക്കിയത് എന്നാണ്‌ കുടുംബത്തിന്റെ പരാതി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home