രാവിലെ കുന്തവും കോലുമായി വരേണ്ടെന്ന് മാധ്യമങ്ങളോട് കെ മുരളീധരന്‍

തിരുവനന്തപുരം : പുനലൂർ താലൂക്ക് ആശുപത്രിയിൽ കൊടികളും മുദ്രാവാക്യങ്ങളുമായി സ്വീകരണമേറ്റുവാങ്ങിയ സംഭവത്തിൽ മാധ്യമങ്ങളെ പഴിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. നെഗറ്റീവ് വാർത്തകൾ മാത്രമാണ് നൽകുന്നതെന്ന് പറഞ്ഞ മന്ത്രി, മാധ്യമങ്ങൾ ദോഷ്യൈകദൃക്കുകളായി മാറുകയാണെന്ന് കുറ്റപ്പെടുത്തി. മുഴുവൻ തെറ്റും മാധ്യമങ്ങളുടെ തലയിൽ വെക്കുന്ന രീതിയിലായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.
താൻ പറയുന്ന കാര്യങ്ങൾ അങ്ങോട്ട് കേട്ടാൽ മതിയെന്നും കൂടുതൽ ചോദ്യങ്ങളുമായി കുന്തവും കോലുമായി വരേണ്ടയെന്ന് പറഞ്ഞ് അപമാനിക്കുകയും ചെയ്തു. ആശുപത്രിക്കുള്ളിൽ കൊടികളുമായെത്തിയ സംഭവത്തെയും മന്ത്രി ന്യായീകരിച്ചു. കൊടികൾ കെട്ടിയത് നിയമപരമായി തെറ്റാണെന്ന കാര്യം മുരളീധരൻ സമ്മതിച്ചുവെങ്കിലും മഴ പെയ്തതുകൊണ്ടാണ് സംഘടനാപ്രവർത്തകർ ആശുപത്രിക്കുള്ളിൽ പ്രവേശിച്ചതെന്ന് പറഞ്ഞ് ന്യായീകരിക്കുകയായിരുന്നു. ഇന്ന് മാധ്യമങ്ങൾ വിവാദങ്ങൾ മാത്രമാണ് ഉണ്ടാക്കാൻ ശ്രമിക്കുന്നതെന്നാണ് മുരളീധരന്റെ വാദം.
ആശുപത്രികളിൽ കൊടി പിടിച്ചുള്ള പ്രചാരണം അനുവദിക്കില്ലെന്ന കർശന താക്കീത് നിലനിൽക്കുന്നതിനിടെയാണ് നിലപാട് മാറ്റം. ആശുപത്രിക്കുള്ളിൽ പൊതിച്ചോറുമായെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ കുറ്റപ്പെടുത്തിയ മന്ത്രിക്ക് പകർച്ചവ്യാധികൾ പടരുന്ന ഈ സമയത്ത് കൊടികളുമായെത്തിയവരെ ന്യായീകരിക്കാൻ നാണമില്ലേയെന്നാണ് വിമർശനങ്ങൾ ഉയരുന്നത്.









0 comments