ad
Deshabhimani

സാമൂഹ്യ സുരക്ഷാ പെൻഷൻ മുടങ്ങി; പ്രതിസന്ധി മറികടക്കാൻ ആർബിഐയിൽ നിന്ന് 12,000 കോടി കടമെടുക്കാൻ ബിഹാർ സർക്കാർ

RBI.jpg
വെബ് ഡെസ്ക്

Published on Apr 24, 2026, 12:00 PM | 1 min read

പട്ന: സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഗുണഭോക്താക്കളുടെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം മുടങ്ങിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ബിഹാർ സർക്കാർ റിസർവ് ബാങ്കിൽ നിന്ന് 12,000 കോടി രൂപ കടമെടുക്കാൻ നീക്കം തുടങ്ങുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി മുടങ്ങിക്കിടക്കുന്ന പെൻഷൻ കുടിശ്ശിക തീർക്കാനാണ് ഈ അടിയന്തര നീക്കം.


സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി വഷളായതും കേന്ദ്ര വിഹിതം ലഭിക്കുന്നതിലുണ്ടായ കാലതാമസവുമാണ് പെൻഷൻ വിതരണത്തെ ബാധിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബിഹാറിലെ വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികൾക്ക് കീഴിലുള്ള പെൻഷൻ ലഭിക്കാത്തത് സാധാരണക്കാരായ വയോധികരെയും വിധവകളെയും ഭിന്നശേഷിക്കാരെയും കടുത്ത ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.


മറ്റ് വരുമാന മാർഗങ്ങൾ ഇല്ലാത്തതിനാൽ പെൻഷൻ നൽകാൻ ആർബിഐയുടെ വേയ്‌സ് ആൻഡ് മീൻസ് അഡ്വാൻസ് സൗകര്യം ഉപയോഗപ്പെടുത്താനാണ് ധനകാര്യ വകുപ്പിന്റെ തീരുമാനം. പെൻഷൻ മുടങ്ങിയതിനെതിരെ പ്രതിപക്ഷം സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.


സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് സാമ്പത്തിക തകർച്ചയ്ക്ക് കാരണമെന്ന് അവർ ആരോപിക്കുന്നു. സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും ശമ്പള വിതരണത്തിനുമായി വലിയ തുക മാറ്റിവെച്ചതോടെയാണ് പെൻഷൻ ഫണ്ടിൽ കുറവുണ്ടായത്. വരാനിരിക്കുന്ന മാസങ്ങളിൽ കൂടുതൽ തുക കേന്ദ്രത്തിൽ നിന്ന് ലഭിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.


കടമെടുക്കുന്ന 12,000 കോടി രൂപ ഉപയോഗിച്ച് കുടിശ്ശികയുള്ള പെൻഷനുകൾ ഉടൻ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്നാൽ, തുടർച്ചയായ കടമെടുപ്പ് സംസ്ഥാനത്തിന്റെ കടബാധ്യത വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് സാമ്പത്തിക വിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home